വയനാട്: മസാജ് സെന്ററിൽ വച്ച് വിദേശ വനിതയ്‌ക്കെതിരെ ലെെംഗികാതിക്രമം നടത്തിയ റിസോർട്ട് ജീവനക്കാരൻ പിടിയിൽ. തലപ്പുഴ യവനാർകുളം എടപ്പാട് വീട്ടിൽ ഇ എം മോവിനെയാണ് (29) തിരുനെല്ലി പൊലീസ് പിടികൂടിയത്. തിരുനെല്ലി ഇൻസ്‌പെക്ടർ ലാൽ സി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ നെതർലൻഡുകാരിയായ യുവതി ജൂൺ നാലിനാണ് എഡിജിപിക്ക് മെയിൽ മുഖാന്തരം പരാതി നൽകിയത്. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ന് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. തിരുനെല്ലിയിലെ റിസോർട്ടിലെ മസാജ് സെന്ററിൽ വച്ചാണ് തിരുമ്മുകാരനായ പ്രതി വിദേശവനിതയെ മസാജ് ചെയ്യുമ്പോൾ ലെെംഗികാതിക്രമം നടത്തിയത്. സംഭവം ചൂണ്ടിക്കാട്ടി യുവതി കഴിഞ്ഞ നാലിന് എഡിജിപിക്ക് മെയിൽ അയക്കുകയായിരുന്നു. തുടർന്നാണ് ജില്ലാ പോലീസ് മേധാവി പരാതി അന്വേഷിക്കാൻ തിരുനെല്ലി പോലീസിന് നിർദേശം നൽകിയത്.
സ്ത്രീകളോട് മോശമായിപെരുമാറിയ കുറ്റത്തിന് ജാമ്യമില്ലാവകുപ്പുപ്രകാരമാണ് തിരുനെല്ലി പോലീസ് കേസെടുത്തത്. പിന്നാലെ ഒളിവിൽ പോയ പ്രതിയെ പിടികൂടി സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. യുവതിക്ക് ഇയാളുടെ ഫോട്ടോ അയച്ചുകൊടുക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇയാളെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |