ന്യൂഡൽഹി: വ്യാജ ഇൻവോയിസുകൾ തടയാൻ പുതിയ രജിസ്ട്രേഷന് ആധാർ അധിഷ്‌ടിത ബയോമെട്രിക് സംവിധാനം നടപ്പാക്കാൻ ഇന്നലെ ചേർന്ന 53-ാമത് ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു.
വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിമുകൾ തടയാനാണിത്. ഇ-കൊമേഴ്സ് സേവനങ്ങൾക്ക് സാധനങ്ങൾ സ്വീകരിക്കുന്ന സംസ്ഥാനത്തിന്റെ വിവരങ്ങളും രേഖപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു. ഇ-ഇൻവോയിസുകളുടെ പരിധി രണ്ടര ലക്ഷമായിരുന്നത് ഒരു ലക്ഷമായി കുറച്ചു. ഒ.ടി.ടി റീചാർജുകളുകളിൽ നിന്നുള്ള നികുതിയുടെ പങ്ക് സംസ്ഥാനത്തിനും ലഭിക്കണമെന്ന് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ജി.എസ്.ടിയില്ലാതെ
റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റുകൾ, വെയിറ്റിംഗ് റൂം, റിട്ടയറിംഗ് റൂം, ക്ളോക്ക് റൂം, ബാറ്ററി വണ്ടികൾ, റെയിൽവേയിലെ ആഭ്യന്തര ഇടപാടുകൾ.
12 ശതമാനം നികുതി: പാൽ നിറയ്‌ക്കുന്ന സ്റ്റീൽ, പ്ളാസ്റ്റിക് കാനുകൾ, കാർട്ടൺ പെട്ടികളും കെയ്‌സുകളും എല്ലാത്തരം സ്‌പ്രിംഗളറുകൾക്കും, സോളാർ കുക്കറുകൾക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് പ്രതിമാസം 20,000 രൂപ വരെയുള്ളഹോസ്റ്റൽ താമസത്തിന് ജി.എസ്.ടി ഇല്ല (കുറഞ്ഞത് മൂന്നു മാസം തുടർച്ചയായി താമസിക്കണം).
മിലിട്ടറി കാന്റീനുകളിൽ ഗ്യാസ് നിറച്ച പാനീയങ്ങൾക്ക് നികുതി ഒഴിവാക്കി.
ചെറുകിട നികുതിദായകർക്ക് റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി.
സി.ജി.എസ്.ടി നിയമത്തിന്റെ സെക്‌ഷൻ 73 പ്രകാരം ചുമത്തിയ വഞ്ചന പോലെ കടുത്തതല്ലാത്ത പിഴവുകൾക്ക് ചുമത്തിയ പലിശയും പിഴയും ജി.എസ്.ടി നടപ്പാക്കിയ 2017 മുതൽ 2020 വരെ ഒഴിവാക്കും.
വിവിധ വകുപ്പുകൾക്കുള്ള ബാദ്ധ്യത കുറയ്‌ക്കാൻ ജി.എസ്.ടി അപ്പീൽ ഫയൽ ചെയ്യാൻ അപ്പലേറ്റ് ട്രൈബ്യൂണലിൽ 20ലക്ഷം, ഹൈക്കോടതിയിൽ ഒരു കോടി, സുപ്രീംകോടതിയിൽ രണ്ടു കോടി എന്നിങ്ങനെ പരിധി. അപ്പീൽ ഫയൽ ചെയ്യാൻ കെട്ടി വയ്‌ക്കേണ്ട തുകയും കുറച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |