പത്തനംതിട്ട: 14കാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകൾ കൈക്കലാക്കിയശേഷം നവ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ കോയിപ്രം പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ ചിറക്കൽ തെക്കേതിൽ സൂരജ് എസ്.കുമാർ (24) ആണ് പിടിയിലായത്. പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്നും വാട്സാപ്പ് വഴിയും ഇൻസ്റ്റാഗ്രാമിലൂടെയും കഴിഞ്ഞവർഷം ഒക്ടോബറിലാണ് കുട്ടിയെക്കൊണ്ട് നഗ്നഫോട്ടോകൾ അയപ്പിച്ചുവാങ്ങിയത്. തുടർന്ന് വിദേശത്തുപോയ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി ഇത്തരം ഫോട്ടോകൾ കൈക്കലാക്കുകയും, കുട്ടിയുടെ ബന്ധുവിന് അയച്ചുകൊടുക്കുകയുമായിരുന്നു.
ഈമാസം 19ന് പൊലീസിൽ കുട്ടി മൊഴിനൽകി. ഫോട്ടോകൾ അയച്ചുകൊടുത്ത ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് ഹരിപ്പാട് പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു. പ്രതിയുടെ ഫോൺ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു.
ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. പൊലീസ് ഇൻസ്‌പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മുഹ്സിൻ മുഹമ്മദ്, സി.പി.ഒ മാരായ ആരോമൽ, ശരത്, സുരേഷ്, ശബാന എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |