പറവൂർ: ചേന്ദമംഗലം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വലിയ പല്ലംതുരുത്ത് പോട്ടശ്ശേരി വിട്ടിൽ ജിഷ്ണു (28)വിനെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2023 ഒക്ടോബർ മുതൽ ബാങ്കിന്റെ ഹെഡ് ഓഫീസിലും കരിമ്പാടം ശാഖയിലുമായി പതിനഞ്ച് തവണ വിഷ്ണു മുക്കുപണ്ടം പണയപ്പെടുത്തി 7.76 ലക്ഷം രൂപ തട്ടിയെടുത്തു. കഴിഞ്ഞ ദിവസം ചേന്ദമംഗലത്തെ ഹെഡ് ഓഫീസിൽ സ്വർണം പണയപ്പെടുത്താൻ എത്തിയപ്പോൾ ജീവനക്കാരന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. വിഷ്ണുവിന്റെ കൂട്ടാളിയും സമാനരീതിയിൽ തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |