SignIn
Kerala Kaumudi Online
Friday, 11 October 2024 3.40 PM IST

കൂട്ടാർ ഇരട്ട കൊലപാതകം: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

Increase Font Size Decrease Font Size Print Page
sujin

തൊടുപുഴ: കൂട്ടാർ ഇരട്ട കൊലപാതകക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. ഭാര്യാ മാതാവിനെയും ഭാര്യയുടെ ജ്യേഷ്ഠത്തിയെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൂട്ടാർ ഒറ്റമരം ഭാഗത്ത് മൈലാടിയിൽ വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന സുജിനെയാണ് (32) തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി- 4 ജഡ്ജി പി.എൻ. സീത ശിക്ഷിച്ചത്. കൂട്ടാർ ചേലമൂട് പുത്തൻവീട്ടിൽ ഓമന (52) മകൾ ബീന (28) എന്നിവരാണ് കൊല്ലപ്പെട്ടത്. 2017 മാർച്ച് 31 നായിരുന്നു കേസിനാസ്പദമായ സംഭവം.

പിണങ്ങി സ്വന്തം വീട്ടിലേയ്ക്ക് പോയ ഭാര്യയുടെ വീട്ടിൽ സംഭവദിവസം വൈകിട്ട് അഞ്ചിന് സുജിനെത്തി. ഇയാളെ കണ്ട് ഭാര്യ മുറിയ്ക്കുള്ളിൽ കയറി കതകടച്ചു. അക്രമാസക്തനായ പ്രതി വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന് കതക് ചവിട്ടിത്തുറക്കാൻ ശ്രമിച്ചു. തുടർന്ന് ഭാര്യാ മാതാവ് ഓമനയും പ്രതിയും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തർക്കത്തിനിടയിൽ പ്രതി കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ഓമനയുടെ നെഞ്ചിലും വയറിലും കുത്തി മാരകമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതു കണ്ട് തടസം പിടിക്കാനെത്തിയ ഭാര്യാ സഹോദരി ബീനയെയും പ്രതി നെഞ്ചിൽ കുത്തി വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ ഓമനയെയും ബീനയെയും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. പ്രതിയുടെ സഹോദരനാണ് മരണപ്പെട്ട ബീനയെ വിവാഹം ചെയ്തിരുന്നത്.

നെടുങ്കണ്ടം സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന റെജി എം. കുന്നിപ്പറമ്പനാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതി കൃത്യത്തിന് ഉപയോഗിച്ച കത്തിയടക്കം 14 തൊണ്ടിമുതലുകളും 24 രേഖകളും 45 സാക്ഷികളെയും കോടതിയിൽ ഹാജരാക്കി. കൊലപാതകം,​ കൊലപാതകം ചെയ്യുകയെന്ന ഉദ്ദേശത്തോടെയുള്ള ഭവനഭേദനം എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. ഓരോ കുറ്റത്തിനുമുള്ള പിഴ അടച്ചില്ലെങ്കിൽ ആറ് മാസം വീതം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. അഭിലാഷ് ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.