SignIn
Kerala Kaumudi Online
Friday, 16 August 2024 7.31 AM IST

'പിണറായി വിജയൻ ഒരു സഖാവല്ല'; മുഖ്യമന്ത്രിയെ പുകഴ്‌ത്തികൊണ്ടുള്ള ഡോക്യുമെന്ററി പിൻവലിച്ച് സംവിധായകൻ

pinarayi-vijayan

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പിൻവലിച്ച് സംവിധായകൻ. യുട്യൂബിലൂടെ പുറത്തിറക്കിയ 'യുവതയോട്: അറിയണം പിണറായിയെ' എന്ന ഡോക്യുമെന്ററിയാണ് സംവിധായകൻ കെ ആർ സുഭാഷ് പിൻവലിച്ചത്.

കമ്മ്യൂണിസ്റ്റുകാരൻ എന്താണെന്ന് യുവതലമുറ അറിഞ്ഞിരിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഡോക്യുമെന്ററി നിർമിച്ചതെന്നും എന്നാൽ പിണറായി വിജയൻ ഒരു സഖാവല്ല എന്ന തോന്നൽ ഉണ്ടായതാണ് പിൻവലിക്കാൻ കാരണമെന്നും സുഭാഷ് വ്യക്തമാക്കി. യുട്യൂബിൽ നിന്ന് പിൻവലിച്ച ഡോക്യുമെന്ററിക്ക് 75 ലക്ഷത്തിലേറെ വ്യൂസ് ആണ് ലഭിച്ചത്.

2016 നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പിണറായിയെ ബ്രാൻഡ് ചെയ്യുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ഡോക്യുമെന്ററി നിർമിച്ചത്. ഒരു മനുഷ്യനിലെ കമ്മ്യൂണിസ്റ്റുകാരൻ മരിച്ചുകഴിഞ്ഞാൽ പിന്നെ ഇത്തരത്തിലൊരു ഡോക്യുമെന്ററിക്ക് പ്രസക്തിയില്ല. എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെ ലേബലിലായിരുന്നു ഡോക്യുമെന്ററി നിർമിച്ചത്. പ്രൊഫസർ എം കെ സാനുവാണ് പ്രകാശനം നിർവഹിച്ചത്. 32 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ അന്നത്തെ സംവിധായകൻ മന്ത്രി പി രാജീവ് ആയിരുന്നുവെന്നും കെ ആർ സുഭാഷ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പേരിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഇടതുമുന്നണി കൺവീനർക്കുമെതിരെ സംസ്ഥാന, ജില്ലാകമ്മിറ്റികളിൽ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. പാർട്ടിയിലും സർക്കാരിലും മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് കരുതിയിരുന്ന അപ്രമാദിത്വം നഷ്ടമായെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ പൊതുവിലയിരുത്തൽ.

ഭൂരിഭാഗം ജില്ലാകമ്മിറ്റികളിലും മുഖ്യമന്ത്രിയുടെ പെരുമാറ്റരീതിക്കും പ്രവർത്തനശൈലിക്കും അതിന് കുടപിടിക്കുന്ന സംസ്ഥാന സെക്രട്ടറിക്കുമെതിരെ അതിരൂക്ഷ ആക്രമണമാണുണ്ടായത്. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായി കാൽ നൂറ്റാണ്ടിനുശേഷം പാർട്ടിയിൽ ഉയരുന്ന ഈ ചോദ്യംചെയ്യൽ ശേഷി ശുഭ സൂചകമായാണ് അണികൾ കാണുന്നത്. ഇ.പി.ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന വികാരവും പാർട്ടിയിൽ ശക്തമായി ഉയർന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN, DOCUMENTARY, K R SUBHASH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.