പുനലൂർ: വായ്പ എടുത്ത തുക യഥാസമയം തിരിച്ചടക്കാതിരുന്ന സംഭവത്തിൽ വീട്ടമ്മയെ വീട്ടിൽ കയറി മർദ്ദിച്ച സംഭവം ആസൂത്രിതമായി പ്ലാൻ ചെയ്ത് നടപ്പിലാക്കിയ ശേഷം തങ്ങളെ കുടുക്കുകയായിരുന്നുവെന്ന് പ്രതികളായ ഗീത(മഞ്ജു),ജയ എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വാർഡ് അംഗത്തിന്റെ സഹായത്തോടെയാണ് പദ്ധതികൾ വീട്ടമ്മയും മകനും ചേർന്ന് പ്ലാൻ ചെയ്തതെന്നും അവർ പറഞ്ഞു. തെന്മല പഞ്ചായത്തിലെ ചെറുകടവ് സ്വദേശിനിയായ സുരജ ഇസാഫ് മൈക്രോ ഫിനാൻസിൽ വായ്പ്പ പദ്ധതിയിൽ നിന്ന് പരസ്പരം ജാമ്യം നിന്ന് 35,000 രൂപ വായ്പ എടുത്തശേഷം തവണ മുടക്കിയത് ചോദിക്കാൻ എത്തിയ സഹ പ്രവർത്തകരായ 5പേർ ചേർന്ന് വീട്ടിൽ കയറി മർദ്ദിച്ചുവെന്ന സംഭവത്തിലാണ് തെന്മല പൊലീസ് കേസെടുത്തത്. തൊഴിലുറപ്പ് ജോലികഴിഞ്ഞ് വന്ന ജൂൺ 26ന് രാത്രിയിൽ ജയയെ സുരജയുടെ മകൻ വായ്പ തുകയെ സംബന്ധിച്ച് സംസാരിക്കാം എന്ന് പറഞ്ഞു വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകുകയിരുന്നു. തുടർന്ന് വീട്ടിലെത്തി തുക അടക്കുന്നത് സംബന്ധിച്ച് സംസാരിക്കുന്നതിനിടെ പണം തിരിച്ച് തരില്ലെന്ന് സുരജ പറഞ്ഞു. ഇതെല്ലാം സൂരജയുടെ മകൻ വീഡിയോയിൽ പകർത്തി നവമാദ്ധ്യങ്ങളിലൂടെ പ്രചരിപ്പിച്ചു. പണം നൽകാതിരുന്നതിനെ സംബന്ധിച്ച് സുരജക്കെതിരെ ജൂൺ 23ന് തെന്മല പൊലീസിന് പരാതിയും നൽകി .എന്നാൽ തുക അടയ്ക്കാമെന്ന് പറഞ്ഞ്സുരജ പ്രശ്നം ഒത്ത് തീർപ്പാക്കി. പക്ഷേ, വീണ്ടും തുക അടക്കാനോ, പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചാൽ ഫോൺ എടുക്കാനോ സൂരജ തയ്യാറായില്ല. പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെയും കോൺഗ്രസ് നേതാവായ തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരനാണ് ജാമ്യത്തിൽ ഇറക്കിയതെന്നും അവർ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട സരിത, മാളൂ, വസന്തകുമാരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |