ന്യൂയോർക്ക്: കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ നിന്ന് ബ്രസീൽ സെമി കാണാതെ പുറത്തായി. ക്വാർട്ടറിൽ പെനൽട്ടി ഷൂട്ടൗട്ടിലാണ് ഉറുഗ്വെ മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ പുറത്താക്കിയത്.
2ന് എതിരെ 4 ഗോളുകൾക്കാണ് ഉറുഗ്വെയുടെ വിജയം. നിശ്ചിത സമയത്ത് ബ്രസീലിനും ഉറുഗ്വെയ്‌ക്കും ഗോൾ ഒന്നും നേടാനായില്ല. എഡെർ മിലിറ്റാവോ ആയിരുന്നു ബ്രസീലിനായി ആദ്യ കിക്കെടുത്തത്. എന്നാൽ ഷോട്ട് പിഴച്ചു.
ഉറുഗ്വെയ്ക്കായി പെനൽട്ടി ഷൂട്ടൗട്ടിൽ ഫെഡറിക്കോ വാൽവെർദെ, ജോർജിയൻ ഡി അരാസ്‌കെറ്റ, റോഡ്രിഗോ ബെന്റാൻകർ, മാനുവൽ ഉഗാർത്തെ എന്നിവർ ലക്ഷ്യം കണ്ടു. സെമിയിൽ ഉറുഗ്വെ കരുത്തരായ കൊളംബിയയുമായി ഏറ്റുമുട്ടും. പനാമയെ ക്വാർട്ടറിൽ 5 ഗോളുകൾക്ക് തകർത്താണ് കൊളംബിയ സെമിയിലെത്തിയത്. വ്യാഴാഴ്ചയാണ് സെമി പോരാട്ടം.
Uruguay won their first penalty shootout at the #CopaAmerica since they eliminated Argentina in 2011, also in the quarterfinals. It was the last time
— Sacha Pisani (@Sachk0) July 7, 2024
Uruguay were crowned crowned CONMEBOL champions. @OptaJavier
pic.twitter.com/r43Hwl6Oqu
ചരിത്ര നേട്ടം കുറിച്ച് കാനഡ
കോപ്പ അമേരിക്കയിൽ ചരിത്രം നേട്ടം കുറിച്ച് കാനഡ സെമിയിൽ. ക്വാർട്ടിൽ വെനസ്വേലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 ന് കീഴടക്കിയാണ് കന്നി കോപ്പ പോരാടത്തിന് എത്തിയ കാനഡ സെമി ഉറപ്പിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമും 1-1 ന് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടിലെ ആദ്യ അഞ്ച് കിക്കുകൾ അവസാനിക്കുമ്പോൾ ഇരു ടീമും 3- 3 എന്ന നിലയിൽ ആയിരുന്നു. എന്നാൽ വെനസ്വേലയുടെ ആറാം കിക്കെടുത്ത വിൽക്കർ എയ്ഞ്ചലിന്റെ ഷോട്ട് സേവ് ചെയ്ത് ഗോൾകീപ്പർ മാക്സിമെ കീപു കാനഡയെ രക്ഷിക്കുകയായിരുന്നു. കാനഡയുടെ ആറാം കിക്കെടുത്ത ഇസ്മയിൽ കോണെ ഗോൾ കണ്ടെത്തി.
നേരത്തെ പതിമ്മൂന്നാം മിനിട്ടിൽ ഷഫൽബർഗിലൂടെ കാനഡയാണ് ലീഡെടുത്തത്. എന്നാൽ 64-ാം മിനിട്ടിൽ ശലോമോൻ റോൺഡോൺ നേടിയ ഗോളിലൂടെ വെനസ്വേല സമനില പിടിക്കുകയായിരുന്നു. പിന്നീട് നിശ്ചിത സമയത്ത് ഇരു ടീമിനും വല കുലുക്കാനാകാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പാസിംഗിലും പൊസ ഷനിലും വെനസ്വേല ആയിരുന്നു മുന്നിലെങ്കിലും ടാർജറ്റിലേക്ക് ഷോട്ട് തൊടുത്തത് കൂടുതലും കാനഡയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |