ആലപ്പുഴ: ഡെങ്കിപ്പനി പ്രതിരോധം ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് ഈഡിസിന് ഇടമില്ല ജില്ലാതല ക്യാമ്പയിനിന് തുടക്കമായി. ആരോഗ്യ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയ്കുതമായിട്ടാണ് പ്രവർത്തനങ്ങൾ നടത്തുക. ശനിയാഴ്ച ആരംഭിച്ച ഉറവിട നശീകരണം നാളെ വരെ വാർഡ് തലത്തിൽ പൊതുജനപങ്കാളിത്തത്തോടെ നടക്കും.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിലും പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് കണ്ടെത്തി കൊതുക് നശീകരണ പദാർത്ഥങ്ങൾ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ നിക്ഷേപിക്കുക, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ അവരുടെ പരിധിയിലുള്ള വീടുകളിൽ ഊർജിത ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുക എന്നിവയാണ് ഇന്നലെയും ശനിയാഴ്ചയുമായി നടന്നത്. ഇന്നും നാളെയും ഉറവിട കൊതുക് നശീകരണ പ്രവർത്തനങ്ങൾ തുടരും. 26ന് ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സംയുക്താഭിമുഖ്യത്തിൽ പ്രവർത്തനങ്ങളുടെ അവലോകനം നടത്തും. കൊതുകു പെരുകാൻ സാദ്ധ്യതയുള്ള സാഹചര്യങ്ങൾക്കു കാരണമാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം ശക്തമായ നടപടികൾ സ്വീകരിക്കും.
കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർ
കുടുംബശ്രീ അംഗങ്ങൾ
വൺ ഹെൽത്ത് വോളണ്ടിയർമാർ
സാക്ഷരതാ പ്രേരക്മാർ
ആശ പ്രവർത്തകർ
മെഡിക്കൽ,നഴ്‌സിംഗ് വിദ്യാർത്ഥികൾ
പാരാ മെഡിക്കൽ വിദ്യാർത്ഥികൾ
യൂത്ത് ക്ലബ്ബുകൾ
റെസി. അസോസിയേഷൻ ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |