തിരുവല്ല: നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടും എൽ.ഡി.എഫിലെ ബിന്ദു റെജി കുരുവിള തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് മൽസരിച്ച ബി.ജെ.പി സ്ഥാനാർത്ഥി ശ്രീനിവാസിന്റെ പേര് നിർദേശിച്ചത് കോൺഗ്രസ് അംഗം മാത്യു ചാക്കോയും പിന്താങ്ങിയത് കേരള കോൺഗ്രസ് (ജോസഫ്) അംഗം മാത്യു ചാലക്കുഴിയുമാണ്. എന്നാൽ നിർദ്ദേശകനായ മാത്യു ചാക്കോ വോട്ട് രേഖപ്പെടുത്തിയെങ്കിലും ഒപ്പിടാത്തതിനാൽ അസാധുവായി. കേരളാ കോൺഗ്രസ് (ജോസഫ്) അംഗം മാത്യു ചാലക്കുഴി ബി.ജെ.പി സ്ഥാനാർത്ഥിക്ക് വോട്ടുചെയ്തു. ബിന്ദു (കേരളാ കോൺഗ്രസ് (എം), ഷിനു വി.ഈപ്പൻ, ഷാനി താജ് (സി.പി.എം) എന്നീ 3 പേരാണ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലുള്ള എൽ.ഡി.എഫ് അംഗങ്ങൾ. ഇവരുടെ വോട്ടുകൾ സാധുവായതിനെ തുടർന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് എമ്മിലെ ബിന്ദു ഒരുവോട്ടിന്റെ വ്യത്യാസത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും ഓരോ വോട്ടുകൾ അസാധുവായിരുന്നു. ഇതേചൊല്ലി കോൺഗ്രസിൽ സസ്‌പെൻഷനും ചേരിപോരും രൂക്ഷമായിരിക്കെയാണ് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് അംഗം മാത്യു ചാക്കോയുടെ വോട്ടും അസാധുവാകുന്നത്.
നഗരസഭയിൽ തുടർച്ചയായി നടക്കുന്ന അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് യു.ഡി.എഫ് നേതൃത്വം മറുപടി പറയണം.
അഡ്വ.ഫ്രാൻസിസ് വി.ആന്റണി,
സി.പി.എം ഏരിയാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |