തിരുവനന്തപുരം: ഭരണ സംവിധാനത്തിലെ കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും ഇരയാണ് ആമയിഴഞ്ചാൻ തോട്ടിൽ ജീവൻ നഷ്ടപ്പെട്ട ജോയിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജോയിയുടെ തിരോധാനത്തിനു പിന്നാലെ മണിക്കൂറുകൾക്കകം യന്ത്രസഹായത്താൽ ടൺ കണക്കിന് മാലിന്യങ്ങൾ നീക്കം ചെയ്തു. നേരത്തെ ഇത് ചെയ്യാൻ എന്തായിരുന്നു തടസം.
46 മണിക്കൂറിലധികം നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് ജോയിയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദി. ജോയിയുടെ വയോധികയായ മാതാവ് ഉൾപ്പെടെ ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം കൂടി ഉണ്ടെന്നത് സർക്കാർ മറക്കരുതെന്നും സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |