ന്യൂഡല്‍ഹി: ലോക്‌സഭയില്‍ സ്വകാര്യ ബില്ലുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകള്‍ 35 വയസിന് താഴെയുള്ളവര്‍ക്കായി മാറ്റിവയ്ക്കണമെന്നാണ് തരൂര്‍ ബില്ലിലൂടെ ആവശ്യപ്പെട്ടത്. യുവ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ന്യൂനപക്ഷമാണെന്നും ഇത് 'ജനാധിപത്യ കമ്മി' സൃഷ്ടിക്കുമെന്നും വെള്ളിയാഴ്ച അവതരിപ്പിച്ച ബില്ലില്‍ അദ്ദേഹം വ്യക്തമാക്കി.
'ഇന്ത്യയിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം 25 വയസ്സിനും 65 ശതമാനത്തിലധികം 35 വയസ്സിനും താഴെ പ്രായമുള്ളവരാണ്. രാജ്യത്തിന്റെ ശരാശരി പ്രായം 28 ആണ്. ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ യുവത്വമാണ്. എന്നാല്‍, നമ്മുടെ നേതാക്കളുടെ കാര്യം അപ്രകാരമല്ല.
പാര്‍ലമെന്റിലെ ശരാശരി പ്രായം 55 ആണ്. ഇവിടെ സഭയ്ക്കുള്ളില്‍ ചെറുപ്പക്കാര്‍ ഒഴിവാക്കപ്പെടുകയാണ്. ലോകജനസംഖ്യയുടെ പകുതിയിലധികവും 35 വയസ്സിന് താഴെയുള്ളവരാണ്. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികളിലും ജനപ്രതിനിധികളെന്ന നിലയിലും അവര്‍ വ്യക്തമായ ന്യൂനപക്ഷമാണ്'. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം-ശശി തരൂര്‍ പറഞ്ഞു.
Today, I introduced three Private member's bills in the Lok Sabha. One of them would reserve 10 seats in Parliament for people under the age of 35. We already hold the world record for the biggest gap between the average age of the population and the average age of Parliament. It... pic.twitter.com/T43PFDxkHT
— Shashi Tharoor (@ShashiTharoor) July 26, 2024
മറ്റൊരു ബില്ലില്‍ കേരള ഹൈക്കോടതിയുടെ ബെഞ്ച് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് ചെലവ് വരുന്നത്. ഉദ്യോഗസ്ഥര്‍ക്ക് നിയമപരമായ ആവശ്യങ്ങള്‍ക്ക് കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി ടിഎ-ഡിഎ ഇനത്തില്‍ ഭീമമായ തുക ചെലവ് വരുന്നുവെന്നാണ് അദ്ദേഹം ഉന്നയിച്ചത്.
For my two other Private Members' Bills, I reintroduced a bill that would establish a bench of the Kerala High Court in the capital, Thiruvananthapuram. It is absurd that the state spends multiple crores of rupees every year in travel expenses and TA/DA for officials to testify...
— Shashi Tharoor (@ShashiTharoor) July 26, 2024
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |