ന്യൂഡൽഹി: ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അസാമാന്യ ധൈര്യം പ്രദർശിപ്പിച്ച കേണൽ മൻപ്രീത് സിംഗ്, റൈഫിൾസ് മാൻ രവി കുമാർ, ഡിവൈ.എസ്.പി ഹുമയൂൺ മുസമ്മിൽ ഭട്ട് (മരണാനന്തര ബഹുമതി), കേണൽ മല്ലാ രാമ ഗോപാൽ നായിഡു എന്നിവർക്ക് സമാധാനകാലത്തെ രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ കീർത്തിചക്ര സമ്മാനിക്കും. നാലുപേരും ജമ്മുകാശ്‌മീരിൽ ഭീകരവിരുദ്ധ ഔപ്പറേഷനു നേതൃത്വം നൽകുന്ന 19-ാം രാഷ്‌ട്രീയ റൈഫിൾസിന്റെ ഭാഗമായിരുന്നു.
മലയാളി മേജർ സി.വി.എസ്. നിഖിൽ അടക്കം 18 പേർക്കും(നാലുപേർക്ക് മരണാനന്തരം) ധീരതയ്‌ക്കുള്ള ശൗര്യ ചക്ര ലഭിച്ചു. കഴിഞ്ഞ വർഷം ഏഡൻ ഉൾക്കടലിൽ ഹൂതികളുടെ മിസൈൽ പതിച്ച എംവി മാർലിൻ ലുവാണ്ട കപ്പലിൽ രക്ഷാപ്രവർത്തനം നടത്തിയ നാവിക സേനയുടെ ഐ.എൻ.എസ് വിശാഖപട്ടണം യുദ്ധക്കപ്പലിലെ കമാൻഡിംഗ് ഓഫീസർ ആയിരുന്ന ക്യാപ്‌ടൻ ബ്രിജേഷ് നമ്പ്യാർക്ക് നാവിക സേനയിൽ നിന്ന് ധീരതയ്‌ക്കുള്ള സേനാമെഡലും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |