ടെൽ അവീവ്: ഗാസയിൽ കൊല്ലപ്പെട്ട ബന്ദികളുടെ കുടുംബാങ്ങളോട് മാപ്പപേക്ഷിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കൊല്ലുപ്പെട്ടവരുടെ കുടുംബാങ്ങളെയും ബന്ധുക്കളെയും നേരിൽ കണ്ടാണ് നെതന്യാഹു മാപ്പ് പറഞ്ഞത്. കൊല്ലുപ്പെട്ട ആറ് ബന്ദികളിൽ ചിലരുടെ കുടുംബങ്ങളോട് താൻ സംസാരിച്ചെന്നും അവരോട് മാപ്പു ചോദിച്ചെന്നും. അവരെ രക്ഷിക്കാൻ അരികിലെത്തിയതാണെന്നും എന്നാൽ അത് വിജയിച്ചില്ല.
ഇതിന് ഹമാസ് വലിയ വില നൽകേണ്ടിവരുമെന്ന് നെതന്യാഹു തിങ്കളാഴ്ച രാത്രി ജറുസലേമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, സമ്മർദത്തിന് വഴങ്ങില്ലെന്നും ബന്ദിമോചന കരാറിൽ ഏർപ്പെടണമെങ്കിൽ ഫിലാഡൽഫി ഇടനാഴിയിൽനിന്ന് ഇസ്രായേൽ സേന പിന്മാറണമെന്ന ഹമാസിന്റെ നിർദേശം അംഗീകരിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു. ഈജിപ്ത്- ഗാസ അതിർത്തിയിൽ ഇസ്രയേൽ സാന്നിധ്യം നിലനിർത്തി മാത്രമേ വെടിനിർത്തൽ കരാറിന് താൻ സമ്മതിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ദികളെ മോചിപ്പിക്കണമെങ്കിൽ ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണമായി പിൻവാങ്ങണം എന്നാണ് ഹമാസ് മുന്നോട്ടുവെച്ച നിബന്ധന. ഫിലഡെൽഫി ഇടനാഴിയും നെറ്റ്സാറിം
ഇടനാഴിയുമടക്കം ഗാസ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറാതെ വെടിനിർത്തൽ കരാറിനില്ലെന്ന് ഹമാസ് ആവർത്തിച്ചു. വെടിനിർത്തൽ കരാറിന് യു.എസ് രംഗത്തെത്തിയ സാഹചര്യത്തിലാണ് മുതിർന്ന ഹമാസ് നേതാവ് ഖലീൽ അൽഹയ്യയുടെ വിശദീകരണം.
അതിനിടെ, ബന്ദി മോചനമാവശ്യപ്പെട്ട് തൊഴിലാളി സംഘടന ആഹ്വാനം ചെയ്ത പൊതുപണിമുടക്കിലും വൻപ്രതിഷേധങ്ങളിലും ഇസ്രയേൽ സ്തംഭിച്ചു. വിമാനത്താവളത്തിലടക്കം തിങ്കളാഴ്ച സർവിസ് മുടങ്ങി. വിദ്യാലയങ്ങൾ, ബാങ്കുകൾ, ഫാക്ടറികൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ ഭാഗികമായോ പൂർണമായോ പണിമുടക്കിയപ്പോൾ ചിലയിടങ്ങളിൽ ബസ്, റെയിൽ ഗതാഗതവും തടസ്സപ്പെട്ടു. 11 മാസത്തിനിടെ ആദ്യമായാണ് രാജ്യത്ത് നെതന്യാഹു സർക്കാറിനെ പ്രതിക്കൂട്ടിലാക്കി വൻ പണിമുടക്ക്. ജറൂസലമിൽ പ്രധാനമന്ത്രിയുടെ വീടിനു മുന്നിലും തെൽ അവീവിൽ സൈനിക ആസ്ഥാനത്തും സമരക്കാർ വൻ റാലികൾക്ക് ആഹ്വാനം ചെയ്തു.
ഇസ്രയേലിന് ആയുധ കയറ്റുമതിയിൽ നിയന്ത്രണവുമായി യു.കെ
ലണ്ടൻ: ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതിയിൽ നിയന്ത്രണം രേഖപ്പെടുത്തി യു.കെ. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കാൻ ഇസ്രയേൽ ആയുധങ്ങൾ ഉപയോഗിക്കുമെന്ന ആശങ്കയിലാണ് കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് യു.കെ അറിയിച്ചു. യുദ്ധവിമാനങ്ങൾ, ഹെലികോപ്ടറുകൾ, ഡ്രോണുകൾ എന്നിവയുടെ കയറ്റുമതിയെ തീരുമാനം ബാധിച്ചേക്കും. ആയുധം കയറ്റുമതി ചെയ്യാനുളള 350 ലൈസൻസുകളിൽ 30 എണ്ണം റദ്ദാക്കുകയാണെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. എന്നാൽഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തെ യു.കെ പിന്തുണയ്ക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ലൈസൻസുകൾ സസ്പെൻഡ് ചെയ്യാനുള്ള യു.കെ സർക്കാരിന്റെ തീരുമാനത്തെ ബെഞ്ചമിൻ നെതന്യാഹു അപലപിച്ചു, ഇത് ഹമാസിനെ ധൈര്യപ്പെടുത്തുന്ന ലജ്ജാകരമായ തീരുമാനമാണെന്ന് നെതന്യാഹു പറഞ്ഞു.ബ്രിട്ടീഷ് ബന്ദികളെ സംരക്ഷിക്കാൻ തന്റെ രാജ്യം യുദ്ധത്തിലാണെന്നും ഗാസയിലെ സംഘർഷത്തിൽ വിജയിക്കുന്നതിൽ നിന്ന് യു.കെയുടെ നടപടികൾ തടസമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''ഈ ലജ്ജാകരമായ തീരുമാനമാണെന്നും ഒക്ടോബർ 7-ന് 14 ബ്രിട്ടീഷ് പൗരന്മാരുൾപ്പെടെ 1200 പേരെ ക്രൂരമായി കൊലപ്പെടുത്തിയ ഹമാസിനെ പരാജയപ്പെടുത്താനുള്ള ഇസ്രായേലിന്റെ ദൃഢനിശ്ചയത്തെ ഈ തീരുമാനത്തിന് മാറ്റാൻ കഴിയില്ലെന്നും നെതന്യാഹു എക്സിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |