കോട്ടയം : വ്യവസായ ആവശ്യങ്ങൾക്ക് ഭൂമിയുടെ ദൗർലഭ്യം പരിഹരിക്കാനും വിദ്യാർത്ഥികളിൽ സംരംഭകത്വ കഴിവുകൾ പ്രോത്സാഹിപ്പിക്കാനുമുള്ള ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ജില്ലയിലും ഒരുങ്ങും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധീനതയിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി വ്യവസായ വികസനത്തിന് ഉപയോഗിക്കുകയാണ് ലക്ഷ്യം. മലിനീകരണം കുറഞ്ഞ വ്യവസായങ്ങൾ വേണം ആരംഭിക്കാൻ. ജില്ലയിൽ 5 കോളേജുകൾ പദ്ധതിയുമായി സഹകരിക്കാൻ താത്പര്യമറിയിച്ചതായി ജില്ലാ വ്യവസായ കേന്ദ്രം അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണപ്രവർത്തനങ്ങളിലൂടെ കണ്ടെത്തുന്ന ഉത്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനം വേഗത്തിൽ ആരംഭിക്കാൻ പദ്ധതി വഴിയൊരുക്കും. അഞ്ച് ഏക്കർ ഭൂമിയുള്ള സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. വ്യവസായ വകുപ്പ് അധികൃതർ പരിശോധന നടത്തി അനുമതി നൽകും.
1.5 കോടി സർക്കാർ സഹായം
പാർക്കിലെ പൊതു സൗകര്യങ്ങളായ റോഡ്, വൈദ്യുതി, ഡ്രെയ്‌നേജ്, മാലിന്യ നിർമാർജന പ്ലാന്റ്, ലാബ്, ടെസ്റ്റിംഗ് ആൻഡ് സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ വ ഒരുക്കാൻ ഏക്കറിന് 20 ലക്ഷം രൂപ നിരക്കിൽ പരമാവധി 1.5 കോടി രൂപവരെ നൽകും. സ്റ്റാന്റേഡ് ഡിസൈൻ ഫാക്ടറിക്ക് കെട്ടിടനിർമാണം ഉൾപ്പടെ അടിസ്ഥാന സൗകര്യം ഒരുക്കാൻ 1.5 കോടിയും സർക്കാർ നൽകും. എസ്റ്റേറ്റുകളിലെ അടിസ്ഥാന സൗകര്യവികസനം പൂർത്തിയാക്കുന്ന മുറയ്ക്കാണ് തുക അനുവദിക്കുക.
സന്നദ്ധത അറിയിച്ചത് 5 ക്യാമ്പസുകൾ
എം.ജി സർവകലാശാല ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്റർ
ഏറ്റുമാനൂർ മംഗളം പോളിടെക്‌നിക് കോളേജ്
പള്ളം ബിഷപ്പ് സ്പീച്ച്‌ലി കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡി
കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഒഫ് എൻജിനിയറിംഗ്
മുണ്ടക്കയം ശ്രീ ശബരീശ കോളേജ്
''വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് സൗകര്യം. ജോലിസാദ്ധ്യതഎന്നിവ ലഭിക്കും. കൂടാതെ ഗവേഷണത്തിനും അവസരമുണ്ട്.
ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐ.ടി.ഐകൾ തുടങ്ങിയവ പദ്ധതിക്ക് കീഴിൽ വരും.
വ്യവസ്യാവകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |