കൊച്ചി: കേസുകളിൽ സാക്ഷികളാകുമ്പോൾ ഡോക്ടർമാർ കോടതികളിൽ വന്ന് അനാവശ്യമായി കാത്തിരിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. ഐ.എം.എ കൊച്ചിയുടെ പുതിയ ഭാരവാഹി സ്ഥാനാരോഹണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോലി സ്ഥലത്ത് നിന്ന് നേരിട്ട് വീഡിയോ കോൺഫറെൻസ് വഴിയും ഹാജരാകാൻ സാധിക്കും. ഡോക്ടർമാർ സാക്ഷികളായി കോടതികളിൽ നേരിട്ടെത്തിയാൽ അഭിഭാഷകൻ മഖേന ജഡ്ജിയെ വിവരം ധരിപ്പിച്ചാൽ ആദ്യം തന്നെ കേസ് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡോ. എം.എം ഹനീഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം പുതിയ പ്രസിഡന്റ് ഡോ. ജേക്കബ് എബ്രഹാമിനെ പരിചയപ്പെടുത്തി. മുൻ പ്രസിഡന്റ് ഡോ. സുനിൽ കെ. മത്തായി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ഡോ. ജേക്കബ്ബ് എബ്രഹാം 2024-25 വർഷത്തെ പദ്ധതികൾ അവതരിപ്പിച്ചു. സെക്രട്ടറി ഡോ. ജോർജ്ജ് തുകലൻ, ഐ.എം.എ ഹൗസ് ചെയർമാൻ ഡോ. വി.പി കുരൈയ്പ്, മുൻ പ്രസിഡന്റ് ഡോ. എം. വേണഗോപാൽ, ഐ.എം.എ ബ്ലഡ് ബാങ്ക് ചെയർമാൻ ഡോ. കെ. നാരായണൻകുട്ടി, ഐ.എം.എ ഹൗസ് കൺവീനർ ഡോ. സച്ചിദാനന്ദ കമ്മത്ത്, ഡബ്ല്യു.ഡി.ഡബ്ല്യു ചെയർപേഴ്‌സൺ ഡോ. മാരി സൈമൺ, ഐ.ഡി.എ കൊച്ചിൻ വൈസ് പ്രസിഡന്റ് ഡോ. മീരാ ഗോപാലകൃഷ്ണൻ, ഡോ.സച്ചിൻ സരേഷ്, ഡോ. ബെൻസിർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |