ചേർത്തല: പതിനേഴുകാരനായ വിദ്യാർത്ഥിയെ കാണാതായെന്ന കേസിൽ പിടിയിലായ 27കാരി റിമാൻഡ് ചെയ്തു. രണ്ട് കുട്ടികളുടെ മാതാവായ പള്ളിപ്പുറം സ്വദേശിനിയായ സനൂഷയെയാണ് ചേർത്തല ജുഡീഷ്യൽഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചെയ്തത്.
വിദ്യാർത്ഥിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് സനൂഷയെ കൊല്ലൂരിൽ നിന്ന് ചേർത്തല പൊലീസ് പിടികൂടിയത്. 12 ദിവസം മുമ്പാണ് ഇവർ രണ്ടു കുട്ടികളുമായി വിദ്യാർത്ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർത്ഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കുത്തിയതോട് പൊലീസിലും യുവതിയുടെ ബന്ധുക്കൾ ചേർത്തല പൊലീസിലും പരാതി നൽകിയിരുന്നു. ഫോൺ ഉപയോഗിക്കാതെയായിരുന്നു യാത്ര. ഇടയ്ക്ക് ഇവർ ബംഗളൂരുവിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് യുവതി ഫോൺ ഓൺചെയ്ത് വാട്ട്സാപ്പിൽ ബന്ധുവിന് മെസ്സേജ് അയച്ചതാണ് പിടിവള്ളിയായത്. ഇരുവരെയും കുട്ടികളെയും നാട്ടിലെത്തിച്ച പൊലീസ് വിദ്യാർത്ഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. യുവതിയുടെ മക്കളെ അച്ഛനെയും ഏൽപിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |