SignIn
Kerala Kaumudi Online
Saturday, 04 October 2025 9.48 PM IST

ചെക്കാലക്കോണം കോളനിയിൽ ഒരുതുള്ളി കുടിക്കാനില്ല

Increase Font Size Decrease Font Size Print Page
photo

പാലോട്: നന്ദിയോട് പഞ്ചായത്തിലെ ചെക്കാലക്കോണം കോളനി നിവാസികൾക്ക് മഴക്കാലമായാലും വേനൽക്കാലമായാലും കുടിക്കാൻ ഒരുതുള്ളിയില്ല. ഈ പ്രദേശത്തിന്റെ ആകെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന ഉറപ്പിൽ 1990 - 1995 കാലഘട്ടത്തിൽ തുടങ്ങിയ കുടിവെള്ള പദ്ധതി 2025 ആയിട്ടും പരിഹാരമാകാതെ കിടക്കുന്നു. കൃഷി ആവശ്യത്തിനും നീന്തൽ പരിശീലനത്തിനും ഉപയോഗിച്ചിരുന്ന ക്ഷേത്രക്കുളമാണ് പദ്ധതിക്കായി വിനിയോഗിച്ചത്. നിലവിൽ ചെക്കാലക്കോണം ഹരിജൻ കോളനിയിലെ നിർദ്ധനരായ കുടുംബങ്ങൾ കിലോമീറ്ററുകൾ നടന്നാണ് ദിനംപ്രതിയുള്ള ആവശ്യങ്ങൾക്കായി കുടിവെള്ളം ശേഖരിക്കുന്നത്.

ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞെങ്കിലും നാളിതുവരെ ഒരു തുള്ളി വെള്ളവും ലഭിച്ചിട്ടില്ല.

 പദ്ധതി പാതി വഴിയിൽ

1990-1995ൽ കുടിവെെള്ളത്തിനായി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിട്ട് പച്ച ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനോട് ചേർന്നുള്ള കുളത്തിൽ പമ്പ് സ്ഥാപിച്ച് ജലം ശുദ്ധീകരിച്ച് കുടിവെള്ളമായി ഇവിടെ എത്തിക്കാനായുള്ള പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചതും തിരിച്ചടിയായി. അന്ന് സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്ത് പമ്പും ടാങ്കും സ്ഥാപിച്ചെങ്കിലും ക്രമേണ രണ്ടും അപ്രത്യക്ഷമായി. 2015 - 2016ൽ കുടിവെള്ളത്തിനായി നാട്ടുകാരുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് 21ലക്ഷം രൂപ അനുവദിച്ച് വീണ്ടും കുടിവെള്ള പദ്ധതിക്ക് ജീവൻ വയ്പിച്ചെങ്കിലും അശാസ്ത്രീയമായ നിർമ്മാണം കാരണം പദ്ധതി നിലച്ചു.

 ആകെയുള്ളത് ചെളിവെള്ളം

ഈ കുളത്തിനുള്ളിൽ 15 അടി താഴ്ചയിൽ കിണർ ഉറയിറക്കി പമ്പ് സ്ഥാപിച്ചാണ് ടാങ്കിലേക്ക് ജലമെത്തിക്കുന്നത്. കിണറിനകത്തെ വെള്ളം പുറത്തേക്കോ പുറത്തെ വെള്ളം കിണറിനകത്തേക്കോ കടക്കാൻ പാടില്ലെന്ന് പദ്ധതിയുടെ എഗ്രിമെന്റിൽ പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കിലും അതും നടപ്പിലായില്ല. കുളത്തിലെ ചെളി മാറ്റാത്തതിനാൽ ചെളിവെള്ളമാണ് ടാങ്കിലെത്തുന്നത്. കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനും, ഈ പ്രദേശത്തെ കൃഷിക്കാർക്കും പ്രധാന ആശ്രയമായ കുളം ഈ കുടിവെള്ള പദ്ധതിയോടെ ഉപയോഗിക്കാൻ കഴിയാതായി.

 തുകയും പാഴായി

കുടിവെള്ളത്തിനായി പുനർനിർമ്മിച്ച കുളത്തിൽ നാട്ടിലെ കുട്ടികൾ കുളിക്കാനിറങ്ങിയതോടെ വീണ്ടും 7 ലക്ഷം കൂടി ചെലവഴിച്ച് ഫെൻസിംഗ് ചെയ്തു. 27 ലക്ഷം ചെലവഴിച്ചെങ്കിലും ഉദ്ഘാടനത്തിനു മുമ്പ് കുളത്തിൽ സ്ഥാപിച്ച പമ്പ് കേടായി. തുടർന്ന് പുതിയ പമ്പ് വാങ്ങാൻ പദ്ധതിയിട്ടെങ്കിലും ഒാഡിറ്റ് ഒബ്ജഷൻ ഉണ്ടാകുമെന്ന് എ.ഇ അറിയിച്ചതിനാൽ നന്ദിയോട് പഞ്ചായത്ത് പമ്പ് നന്നാക്കാനായി 60,000 രൂപ കൂടി അനുവദിച്ചു. അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് പമ്പ് സ്ഥാപിക്കാനായില്ല.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.