
പാലാ : നീന്തൽകുളത്തിൽ അലക്‌സ് മേനാംപറമ്പിലിന് പ്രായം വെറും നമ്പറുകൾ മാത്രം. 'പഴകും തോറും വീഞ്ഞിന് വീര്യം കൂടും' എന്ന പഴമൊഴിയെ അന്വർത്ഥമാക്കി നീന്തൽ മത്സരങ്ങളിൽ സ്വർണം വാരി കൂട്ടുകയാണ് ഈ 70കാരൻ.
കഴിഞ്ഞ മാസം തിരുവല്ലയിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തൽ ചാമ്പ്യൻഷി പ്പിൽ 70 വയസിന് മുകളിലുള്ളവരുടെ നീന്തൽ മത്സങ്ങളിൽ 3 സ്വർണവും 2 വെള്ളിയും സ്വന്തമാക്കിയതാണ് നേട്ടങ്ങളുടെ പട്ടികയിൽ ഒടുവിലത്തേത്.
കഴിഞ്ഞ 10 വർഷവും 60 വയസിന്റെയും, 65 വയസിന്റെയും വിഭാഗം മത്സരങ്ങളിൽ നിന്നായി രണ്ട് ഡസനോളം സ്വർണവും വെള്ളിയും അലക്‌സ് നേടിയിട്ടുണ്ട്. 70 ന്റെ കാറ്റഗറി യിൽ പങ്കെടുക്കുന്നത് ആദ്യമായാണ്.
പഠനകാലത്ത് സർവകലാശാല തലത്തിൽ നീന്തൽ മത്സരങ്ങളിൽ വിജയിച്ച കരുത്ത് കൈമുതലാക്കിയാണ് അലക്‌സ് മാസ്‌റ്റേഴ്‌സ് മത്സരങ്ങൾക്കായി നീന്തൽ കുളത്തിൽ ഇറങ്ങിയത് .
പാലാ തോപ്പൻസ് നീന്തൽ അക്കാഡമിയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മുതിർന്ന നീന്തൽ താരങ്ങൾക്ക് ഒപ്പം പരിശീലനം നടത്താറുണ്ട്. ചിട്ടയായ പരിശീലനമാണ് സംസ്ഥാനതലത്തിൽ നേട്ടങ്ങൾ കൊയ്യാൻ അദ്ദേഹത്തിന് പ്രചോദനമാകുന്നത്.
എസ്.ബി.ഐ ബാങ്കിലെ റിട്ടയേർഡ് ജീവനക്കാരനായ അലക്‌സ് പാലായുടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാ ന്നിധ്യ മാണ്. വൈ. എം. സി. എയുടെ ദീർഘകാലത്തെ പ്രസിഡന്റായും, സെന്റ് തോമസ് കോളേജ് അലൂമിനി അസോസിയേഷന്റെ സ്ഥാപനകാലം മുതൽ 24 വർഷത്തെ സെക്രട്ടറിയായും പ്രവർത്തിച്ചു. വെള്ളിയേപ്പള്ളി സെവൻ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ദീർഘകാല പ്രസിഡന്റുമായിരുന്നു.
പേരക്കുട്ടികളോടൊപ്പം മഴയത്ത് കളിക്കുന്ന അലക്‌സിന്റെ വീഡിയോകൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സെന്റ തോമസ് കോളേജി ന്റെ പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെ ട്ട് നടത്തിയ മാരത്തണിൽ അലക്‌സും അദ്ദേഹത്തിന്റെ മക്കളും കൊച്ചുമക്കളും ഉൾപ്പെടെ മൂന്നു തലമുറയിലെ എട്ടു പേർ പങ്കെടുത്തത് ശ്രദ്ധ നേടിയിരുന്നു.അന്നമ്മ പെരുമാലിൽ ആണ് ഭാര്യ. പാമ്പാടി ആർ ഐ റ്റി എൻജിനീയറിംഗ് കോളേജ് അദ്ധ്യാ പകൻ ചെറി എം. മേനാംപറമ്പിൽ, ആലുവ ചൂളക്കൽ അന്ന, കടപ്ലാമറ്റം നെല്ലിക്കുന്നിൽ സിസി എന്നിവരാണ് മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |