
മലപ്പുറം: കാലാവസ്ഥ വ്യതിയാനത്തിന് പിന്നാലെ ജില്ലയിൽ ചിക്കൻപോക്‌സ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. പത്ത് ദിവസത്തിനിടെ 285 പേർ രോഗം ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ അലോപ്പതി ക്ലിനുക്കുകളിലും ഹോമിയോ, ആയുർവേദം ഉൾപ്പെടെ മറ്റ് ചികിത്സാശാഖകളിലും എത്തുന്നവരുടെ എണ്ണമെടുത്താൽ ഇതിന്റെ ഇരട്ടിയോളം വരും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചിക്കൻ പോക്‌സ് വ്യാപനമുള്ളത് മലപ്പുറം ജില്ലയിലാണ്. പാലക്കാട് - 185, കോഴിക്കോട് - 141, കണ്ണൂർ - 143 എന്നിങ്ങനെയാണ് ഉയർന്ന കേസുകളുള്ള മറ്റ് ജില്ലകൾ.
തണുപ്പ് കാലത്ത് നിന്ന് ചൂടിലേക്ക് കടക്കുമ്പോഴാണ് രോഗ വ്യാപനം റിപ്പോർട്ട് ചെയ്യാറുള്ളത്. ഇത്തവണ ചൂട് നേരത്തെ അനുഭവപ്പെടാൻ തുടങ്ങിയത് രോഗവ്യാപനത്തിന് അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടാനാണ് സാദ്ധ്യതയെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. രോഗം ബാധിച്ചാൽ കൃത്യമായി ചികിത്സ തേടുകയും മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുകയുമാണ് രോഗവ്യാപനം തടയാനുള്ള പ്രധാനമാർഗം. ഒരുവയസിന് താഴെയുള്ള ശിശുക്കൾ, 12 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ രോഗം ഗുരുതരമാവാനുള്ള സാദ്ധ്യതയുണ്ട്.
രോഗപ്പകർച്ച എളുപ്പം
രോഗ ലക്ഷണങ്ങൾ ഇവ
പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന
ശരീരത്തിൽ കുമിളകൾ. മുഖം, നെഞ്ച്, പുറം, കൈക്കാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ വന്ന് നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ പൊട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |