SignIn
Kerala Kaumudi Online
Monday, 11 May 2026 11.48 AM IST

ചെങ്കോട്, കല്ലാമൂല പാലങ്ങളുടെ റീ ടെൻഡർ പൂർത്തിയായി അംഗീകാരത്തിന് സമർപ്പിച്ചു

Increase Font Size Decrease Font Size Print Page
x
പൊളിച്ച് പണിയാൻ ടെണ്ടർ ചെയ്ത ചെങ്കോട് പാലം


കാളികാവ്: മലയോര ഹൈവേയിലെ ചെങ്കോട് ,കല്ലാമൂല പാലങ്ങളുടെ റീ ടെൻഡർ പൂർത്തിയായി. സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചതായി കെ.ആർ.എഫ്.ബി അറിയിച്ചു.
കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിച്ച് പ്രവൃത്തി നടക്കുന്ന മലയോര ഹൈവേയുടെ പൂക്കോട്ടുംപാടം കരുവാരകുണ്ട് വരെയുള്ള 20 കിലോമീറ്റർ റോഡ് നിർമ്മാണം മേഖലയിൽ പൂർത്തിയായി ഒരു വർഷം കഴിഞ്ഞു .
എന്നാൽ ചെങ്കോട്, കല്ലാമൂല എന്നീ രണ്ടു ചെറുപാലങ്ങൾ പൊളിച്ചു പണിയാനുണ്ട്. ഇതിന് നേരത്തെ ടെൻഡർ നടപടി പൂർത്തിയായിരുന്നെങ്കിലും നിർമ്മാണ പ്രവൃത്തി തുടങ്ങിയിരുന്നില്ല. ടെൻഡർ തുക കുറവാണെന്ന് കരാറുകാർ ബോധിപ്പിച്ചിരുന്നു. തുടർന്നാണ് റീ ടെൻഡർ നടപടിയിലേക്ക് നീങ്ങിയത്. ഇതോടെ 2025 മാർച്ചിൽ നിലവിൽ വന്ന കരാർ റദ്ദായി.രണ്ടു പാലങ്ങളുടേയും പുനർനിർമ്മാണത്തിന്റെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി 6. 54 കോടി രൂപയ്ക്കാണ് ടെൻഡർ
ചെയ്തിരുന്നത്. അതിനിടെ റീ ടെൻഡർ നടപടി പൂർത്തിയായെങ്കിലും തിരഞ്ഞെടുപ്പ് ചൂടിലേക്ക് മാറി.
റീടെൻഡർ നടപടിയുടെ ഭാഗമായി കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ രണ്ടു പാലങ്ങളും സന്ദർശിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച രണ്ടു പാലങ്ങളും ജീർണ്ണിച്ചതും വീതി കുറവായതിനാലുമാണ് പൊളിക്കുന്നത്.

പാലത്തിലൂടെ ഒരു സമയം ഒരു വാഹനത്തിനേ പോകാനാവൂ. പാലം നവീകരിക്കാത്തതിനാൽ ഇരുപുറങ്ങളിലും പ്രവേശിക്കുന്നിടത്ത് വലിയ കുഴികളാണ്. 

ഇതുകാരണം അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ ഇടയ്ക്കിടെ അപകടത്തിൽപെടുന്നതും നിത്യസംഭവമാണ്.

വേഗതയിൽ പാലത്തിലെത്തുന്ന വാഹനങ്ങൾ കുഴിയിൽ ചാടിയാണ് അപകടങ്ങൾ അധികവും നടക്കുന്നത്. ടെൻഡർ നടപടി ക്രമങ്ങൾ പൂർത്തിയായതിനാൽ നിർമ്മാണം ഉടൻ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

അപകടക്കുഴിയും

പാലത്തിലൂടെ ഒരു സമയം ഒരു വാഹനത്തിനേ പോകാനാവൂ. പാലം നവീകരിക്കാത്തതിനാൽ ഇരുപുറങ്ങളിലും പ്രവേശിക്കുന്നിടത്ത് വലിയ കുഴികളാണ്. 

ഇതുകാരണം അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ ഇടയ്ക്കിടെ അപകടത്തിൽപെടുന്നതും നിത്യസംഭവമാണ്.

വേഗതയിൽ പാലത്തിലെത്തുന്ന വാഹനങ്ങൾ കുഴിയിൽ ചാടിയാണ് അപകടങ്ങൾ അധികവും നടക്കുന്നത്. ടെൻഡർ നടപടി ക്രമങ്ങൾ പൂർത്തിയായതിനാൽ നിർമ്മാണം ഉടൻ തുടങ്ങുമെന്നാണ് പ്രതീക്ഷ.
പ്രതീക്ഷയിലാണ് നാട്ടുകാർ.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL