ഡർബൻ: വ്യാജരേഖ നൽകി പണം തട്ടിയ കേസിൽ മഹാത്മാഗാന്ധിയുടെ പ്രപൗത്രിയ്‌ക്ക് തടവ്ശിക്ഷ വിധിച്ച് ദക്ഷിണാഫ്രിക്കൻ കോടതി. എസ്.ആർ മഹാരാജ് എന്ന വ്യവസായിക്ക് ഇറക്കുമതി തീരുവ നൽകാനും മറ്റ് ചിലവുകൾക്കുമായി വ്യാജരേഖ നൽകി ഏകദേശം 60 ലക്ഷം റാൻഡ് (3.22 കോടി രൂപ) തട്ടിയെടുത്തു എന്ന കേസിലാണ് ഗാന്ധിജിയുടെ മകൻ മണിലാൽ ഗാന്ധിയുടെ മകളായ ഇള ഗാന്ധിയുടെ മകൾ ആഷിഷ് ലതാ റാംഗോബിൻ (56) ജയിലിലായത്. ഏഴ് വർഷം തടവാണ് ഡർബൻ കോടതി ആഷിഷിന് നൽകിയ ശിക്ഷ.
ഇന്റർനാഷണൽ സെന്റർ ഫോർ നോൺ വയലൻസ് എന്ന എൻ.ജി.ഒയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എന്ന പേരിലാണ് ആഷിഷ് ലത എല്ലാവരെയും പരിചയപ്പെടാറ്. ദക്ഷിണാഫ്രിക്കയിലെ വസ്‌ത്ര, ചെരുപ്പ്, ലിനൻ വ്യാപാരം നടത്തുന്ന ന്യൂ ആഫ്രിക്ക അലയൻസ് ഡയറക്‌ടറായ മഹാരാജിനെ പരിചയപ്പെട്ട ആഷിഷ് ലത മൂന്ന് ലിലൻ കണ്ടെയിൻമെന്റുകൾ ഇന്ത്യയിൽ നിന്ന് കയറ്റിയയ്‌ക്കുന്നുണ്ടെന്നും ഇറക്കുമതി ചിലവിനും കസ്‌റ്റംസ് നികുതിയൊടുക്കാനും 62 ലക്ഷം സാൻഡ് ആവശ്യമുണ്ടെന്ന് മഹാരാജിനെ അറിയിച്ചു.
മഹാരാജിനെ വിശ്വസിപ്പിക്കാൻ ചരക്കുകളും മുൻപുളള ഇൻവോയിസുകളും കാണിച്ചു. ഇതോടെ മഹാരാജ് പണം നൽകി. എന്നാൽ ആഷിഷ് ലത നൽകിയ രേഖകളൊക്കെ വ്യാജമായിരുന്നുവെന്നും താൻ പറ്റിക്കപ്പെടുകയായിരുന്നെന്നും പിന്നീട് മഹാരാജ് മനസിലാക്കി. ഇതോടെയാണ് പരാതി നൽകിയത്. ഇളഗാന്ധിയുടെയും മേവാ റാംഗോബിന്ദിന്റെയും മകളാണ് ആഷിഷ് ലതാ റാംഗോബിൻ, കേസിൽ 50000 റാൻഡ് കോടതിയിൽ കെട്ടിവച്ച് ഇവർ ജാമ്യത്തിനിറങ്ങിയതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |