കൊല്ലം: കുണ്ടറയിൽ പെരുമ്പുഴയിൽ കിണർ വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയ നാലുപേരും മരിച്ചു. നാട്ടുകാരായ സോമരാജൻ (56), ഇളമ്പളൂർ രാജൻ(36), കുരിപളളി മനോജ്(34), ചിറയടി അമ്പലത്തിന് സമീപം താമസിക്കുന്ന വാവ എന്നിവരാണ് മരിച്ചത്.
കൊല്ലം സ്വദേശിയായ പ്രവാസിയുടെ പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനം നടക്കുകയായിരുന്നു. ഇവിടെ വീടിനോട് ചേർന്നുളള 75 അടി ആഴമുളള കിണർ വൃത്തിയാക്കുന്ന പണികൾ നടക്കുന്നുണ്ടായിരുന്നു. 11 മണിയോടെ ഇതിനായി ആദ്യം രണ്ടുപേർ ഇറങ്ങി. ഇവർക്ക് ഓക്‌സിജൻ ലഭിക്കാതെ അബോധാവസ്ഥയിലായതോടെ ഇവരെ രക്ഷിക്കാൻ മറ്റ് രണ്ടുപേർ ഇറങ്ങി. ഇവരും കിണറിനുളളിൽ കുടുങ്ങുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുണ്ടറയിൽ നിന്ന് പൊലീസും ഫയർഫോഴ്‌സ് അധികൃതരും സ്ഥലത്തെത്തി. ഇവർ അപകടത്തിൽപെട്ട നാലുപേരെയും പുറത്തെത്തിച്ചു. ഇവരെ ഉടനെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അപകടത്തിൽപെട്ട നാല് പേരും മരണമടയുകയായിരുന്നു. സ്ഥലം എം എൽ എ പി സി വിഷ്‌ണുനാഥ്, മുൻമന്ത്രി മേഴ്‌സിക്കുട്ടിയമ്മ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമനസേന ഉദ്യോഗസ്ഥനും തളർന്നുവീണു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |