മോസ്‌കോ: റഷ്യയിലെ പേം സർവകലാശാലയിൽ വിദ്യാർത്ഥിയെന്ന് സംശയിക്കുന്നയാൾ നടത്തിയ വെടിവയ്‌പ്പിൽ എട്ടുപേർ മരിച്ചു. ആറുപേർക്ക് ഗുരുതര പരിക്കേറ്റു. വെടിവയ്‌പ് കണ്ട് ഭയചകിതായ വിദ്യാർത്ഥികൾ കെട്ടിടത്തിന്റെ ജനലിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇങ്ങനെയും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലർക്ക് ഇത്തരത്തിൽ വലിയ പരിക്കാണേറ്റത്.
ഉടൻ സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ കീഴടക്കാൻ ശ്രമിച്ചു. ഇതിനിടെ അക്രമിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പൊലീസ് പിടികൂടിയെന്നാണ് സൂചന. ആദ്യ സൂചനകളനുസരിച്ച് നാല് വിദ്യാർത്ഥികൾക്കായിരുന്നു പരിക്കേറ്റത്. റഷ്യൻ തലസ്ഥാനത്ത് നിന്നും 1100 കിലോമീറ്റർ കിഴക്കാണ് പേം പട്ടണം. ജനസംഖ്യ പത്ത് ലക്ഷമാണ്. ഇതിൽ 12,000 ആണ് സർവകലാശാലയിലെ വിദ്യാർത്ഥികളുടെ എണ്ണം.
സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും സ്ഥലത്തെ ഭരണാധികാരികളുമായി ബന്ധപ്പെട്ട് വരികയാണെന്നും റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |