ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ പിടികൂടുന്ന നിഗൂഢ രോഗമായ ഹവാനസിൻഡ്രോം ഇന്ത്യയിൽ വച്ചും സംഭവിച്ചെന്ന് റിപ്പോർട്ട്. ഈ മാസം ആദ്യം ഡൽഹിയിൽഎത്തിയ സി ഐ എ ഉദ്യോഗസ്ഥൻ ദുരൂഹ രോഗത്തിന് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണിത്. സി ഐ എ ഡയറക്ടർ വില്യം ബേൺസിന്റെ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അസുഖ ബാധിതനായത്. ഇന്ത്യയിൽ താമസിക്കുന്ന സമയത്ത് ഇദ്ദേഹത്തിന് വൈദ്യസഹായം സ്വീകരിക്കേണ്ടി വന്നു വെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയെ ഏറെ നാളായി വലയ്ക്കുന്ന ഉത്തരം ഇനിയും കണ്ടെത്താനാവാത്ത അസുഖമാണ് ഹവാന സിഡ്രോം.2016ൽ ക്യൂബയിലെ ഹവാനയിൽ ജോലി ചെയ്തിരുന്ന അമേരിക്കൻ ഉദ്യോഗസ്ഥനാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇതിന് ശേഷം റഷ്യ, ചൈന, ഓസ്ട്രിയ, മറ്റ് നിരവധി രാജ്യങ്ങളിലെ അമേരിക്കൻ ചാരന്മാരെയുംനയതന്ത്രജ്ഞരെയും ഈ അജ്ഞാത രോഗം ബാധിച്ചു. മുറികളിൽ വിചിത്രമായ ശബ്ദങ്ങൾ കേൾക്കുകയും അസാധാരണമായ ശാരീരിക സംവേദനങ്ങൾ അനുഭവപ്പെടുകയും, ഓക്കാനം, കടുത്ത തലവേദന, ക്ഷീണം, തലകറക്കം, ഉറക്കക്കുറവ്, കേൾവിശക്തി കുറയൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
റഷ്യ ചൈന തുടങ്ങിയ ഏതെങ്കിലും ശക്തികൾ തങ്ങളുടെ ഉദ്യോഗസ്ഥർക്കെതിരെ ഏതെങ്കിലും രഹസ്യ ആയുധങ്ങൾ പ്രയോഗിക്കുന്നതാണോ ഹവാന സിഡ്രോമിന് പിന്നിലെന്നും തെളിയിക്കാനാവാത്ത സംശയങ്ങളുണ്ട്.
അടുത്തിടെ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വിയറ്റ്നാം സന്ദർശനംവൈകിയതും ഹവാന സിഡ്രോം.കാരണമായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇവിടെയാത്രയ്ക്ക് തൊട്ടുമുമ്പ് ഒന്നിലധികം യുഎസ് ഉദ്യോഗസ്ഥർ ഹവാന സിൻഡ്രോം ലക്ഷണങ്ങൾ റിപ്പോർട്ട്ചെയ്തതായി കണ്ടെത്തുകയായിരുന്നു. 2016 മുതൽ, ഏകദേശം 200 യുഎസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഈ രോഗത്തിന് സമാനമായ ലക്ഷണങ്ങൾ അനുഭവിച്ചതായി റിപ്പോർട്ടുണ്ട്. ചിലർക്ക് മാസങ്ങളോളം തലകറക്കവും ക്ഷീണവും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |