ഇസ്ലാമാബാദ് : പരിശീലനപറക്കലിനിടെ ഇന്ത്യൻ കരസേനയുടെ ഹെലികോപ്ടർ ജമ്മുകാശ്മീരിലെ ഉദ്ദംപൂരിലെ പട്നടോപ് മലനിരകളിൽ തകർന്നുവീണ് രണ്ട് സൈനികർക്ക് വീരമൃത്യു സംഭവിച്ചത് ദുഃഖത്തോടെയാണ് രാജ്യം കേട്ടത്. എന്നാൽ ഈ സംഭവം പാകിസ്ഥാനിലെ സമൂഹമാദ്ധ്യമങ്ങളിൽ ആഘോഷിച്ചവരുമുണ്ടായിരുന്നു. പരിശീലനപറക്കലിൽ ഉണ്ടാവുന്ന അപകടത്തെ പോലും ആഘോഷമാക്കിയവർക്ക് മണിക്കൂറുകൾക്കകം പക്ഷേ ദുഃഖിക്കേണ്ടി വന്നു. പാകിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫ്) ട്രെയിനർ ജെറ്റ് തകർന്നു വീണതിനെ തുടർന്നാണിത്. ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലാണ് വൈമാനികരെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന വിമാനം തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്നവർക്ക് എന്ത് സംഭവിച്ചു എന്ന് ഇനിയും വ്യക്തമല്ല. പ്രാദേശിക മാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു എന്നാണ്.
പാകിസ്ഥാനിൽ അടിക്കടി യുദ്ധവിമാനങ്ങൾ തകർന്ന് വീഴുന്നുണ്ട്. പ്രധാനമായും ചൈനയിൽ നിന്നും വാങ്ങിയതും, ചൈനീസ് സഹായത്തോടെ നിർമ്മിക്കപ്പെട്ടതുമായ വിമാനങ്ങളാണ് തകരുന്നത്. കഴിഞ്ഞ ജൂലായിലും പാക് പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് നഗരത്തിന് സമീപം ഒരു പാകിസ്ഥാൻ ട്രെയിനർ വിമാനം തകർന്നുവീണിരുന്നു.
കഴിഞ്ഞ വർഷം സെപ്തംബറിലും സമാനമായ വിമാനം അപകടത്തിൽ പെട്ട് തകർന്നിരുന്നു. അതേസമയം പാകിസ്ഥാനിൽ നിന്നും 12 ജെഎഫ് 17 തണ്ടർ എയർക്രാഫ്റ്റ് വാങ്ങാൻ പദ്ധതിയിട്ടിരിക്കുകയാണ് അർജന്റീന. ദക്ഷിണ കൊറിയ, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നും വിമാനം വാങ്ങുവാനാണ് അർജന്റീന ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ കരാർ ഒപ്പിടാൻ കഴിയാതെ പോവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |