ദുബായ്: ഐ.പി.എല്ലിൽ രാജസ്ഥാന്‍ റോയൽസിനെതിരായ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ താൻ പ്ളേയിംഗ് ഇലവനിലുണ്ട് എന്ന് വ്യക്തമാക്കുന്ന രീതിയിൽ പോസ്റ്റിട്ട പഞ്ചാബ് കിംഗ്സ് താരം ദീപക് ഹൂഡ ഒത്തുകളി നിഴലിൽ. മത്സരത്തിൽ പഞ്ചാബിന്റെ തോൽവിയും അവസാന ഓവറിൽ റൺസെടുക്കാതെയുള്ള ഹൂഡയുടെ പുറത്താകലും സംശയം ജനിപ്പച്ചിതോടെ അന്വേഷണം നടത്താൻ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം തീരുമാനിച്ചു.
ടീം ഹെൽമെറ്റ് തലയിൽ വെച്ചുള്ള തന്റെ ചിത്രം ''ഹിയർ വി ഗോ" എന്ന ക്യാപ്ഷനോടെയാണ് ഹൂഡ പോസ്റ്റ് ചെയ്തത്. പ്ലേയിംഗ് ഇലവനെ കുറിച്ച് മത്സരത്തിന് മുമ്പ് ഒരു സൂചനയും കളിക്കാരോ ടീമുമായി ബന്ധപ്പെട്ടവരോ നൽകരുതെന്നാണ് നിയമം.
മത്സരത്തിന്റെ അവസാന ഓവറിൽ മാർക്രമും ഹൂഡയും ക്രീസിലുണ്ടായിരുന്ന അവസാന ഓവറിൽ പഞ്ചാബിന് ജയിക്കാൻ നാലു റൺസ് മതിയായിരുന്നു. ആദ്യ പന്തിൽ മാർക്രം സിംഗിളെടുത്തു. രണ്ടാം പന്ത് മിസാക്കിയ ഹൂഡ മൂന്നാം പന്തിൽ പുറത്താവുകയും ചെയ്തു. മത്സരത്തിൽ രണ്ട് റൺസിനാണ് പഞ്ചാബ് തോറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |