കോട്ടയം: പ്രണയം നടിച്ച് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ വണ്ടൻമേട് സ്വദേശിയായ ഇരുപതുകാരൻ അറസ്റ്റിൽ. മൂന്നു ദിവസം മുമ്പ് വണ്ടിപ്പെരിയാർ സ്വദേശിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വണ്ടിപ്പെരിയാർ സി.ഐ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ വീട്ടിൽ നിന്ന് ഇരുവരെയും കണ്ടെത്തിയത്.
പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ ജമാലുദ്ദീൻ കെ.വി, സി.പി.ഒ ഷിജു ജോണി, മുഹമ്മദ് ഷാ, സന്തോഷ് കെ.കെ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |