തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ പാസഞ്ചർ ട്രെയിൻ സർവീസും എക്സ് പ്രസ് ട്രെയിനുകളിലെ റിസർവേഷൻ ഇല്ലാത്ത കോച്ചുകളിലെ യാത്രയും പുനരാരംഭിക്കാൻ സാധ്യത.
സംസ്ഥാനത്ത് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ ഇതിനായി ബുധനാഴ്ച കേരളത്തിലെ റെയിൽവേ മേലധികാരികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഗതാഗത, ആരോഗ്യ വകുപ്പ് മേധാവികളും പങ്കെടുക്കുന്നുണ്ട്.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ഉദ്യോഗസ്ഥർക്കും സാധാരണക്കാർക്കും യാത്ര അനിവാര്യമാവുകയും ജനജീവിതം ഏറെക്കുറേ സാധാരണ നിലയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ പോവുകയാണ്.
രണ്ടുവർഷമായി സംസ്ഥാനത്ത് ട്രെയിനുകൾ സ്പെഷ്യൽ സർവീസായാണ് ഓടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാതെ യാത്ര ചെയ്യാനാകില്ല. അധിക നിരക്കും ബുക്കിംഗ്ചാർജും അടക്കം നൽകിയാണ് ആവശ്യക്കാർ യാത്ര ചെയ്യുന്നത്. സ്ഥിരം യാത്രക്കാർക്ക് സീസൺ ടിക്കറ്റും ലഭ്യമല്ല.
കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ പ്രഖ്യാപിക്കുന്ന ഇളവുകൾ സംബന്ധിച്ചു വിവരം കിട്ടുന്ന മുറയ്ക്ക് തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷണൽ അധികാരികൾ ദക്ഷിണ റെയിൽവേയ്ക്കും റെയിൽവേ ബോർഡിനും നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്. ട്രെയിൻ യാത്രയിൽ പാലിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
ട്രെയിൻ സർവീസ് തുടങ്ങണമെങ്കിൽ
സംസ്ഥാന സർക്കാർ ഒൗദ്യോഗികമായി കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചെന്ന് റെയിൽവേയെ അറിയിക്കുകയും സർവീസുകൾ പഴയനിലയിൽ നടത്തണമെന്ന് ആവശ്യപ്പെടുകയും വേണം.
എം.പിമാർ റെയിൽവേ ബോർഡിന്
നിർദേശം നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |