കൊല്ലം: ഭാര്യയുടെ മരണത്തിൽ തനിക്കെതിരെ വ്യാജമായി കൊലക്കുറ്റം രജിസ്റ്റർ ചെയ്തെന്ന് ആരോപിച്ച് ചവറ പോലീസിനെതിരെ ഭർത്താവ് സമർപ്പിച്ച പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തള്ളി. പരാതിക്കാരന് നിരപരാധിത്വം തെളിയിക്കാൻ കോടതിയിൽ അവസരമുണ്ടെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ചവറ ചെറുശേരിഭാഗം സ്വദേശി ദീപ്തികുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. ഭാര്യയുടെ ബന്ധുക്കളുടെ സ്വാധീനത്തിന്റെ ഭാഗമായാണ് പൊലീസ് തനിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതെന്ന് പരാതിയിൽ പറയുന്നു.
കമ്മിഷൻ കൊല്ലം ജില്ലാ പോലീസ് മേധാവിയിൽ നിന്നു റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചവറ പോലീസ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. അമ്മയുടെ മരണം വിഷം കലർന്ന മദ്യം ഉള്ളിൽ ചെന്നതു കൊണ്ടാണെന്നായിരുന്നു മകളുടെ ആരോപണം. അന്വേഷണത്തെ തുടർന്ന് പരാതിക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം തൃപ്തികരമാണെന്നും അന്വേഷണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കേണ്ടതില്ലെന്നും പൊലീസ് കമ്മീഷനെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |