കോഴിക്കോട്: നാദാപുരത്ത് യുവതി മൂന്നു വയസുള്ള ഇരട്ടക്കുട്ടികളെയും കൊണ്ട് കിണറ്റിൽ ചാടി. രണ്ട് കുട്ടികളും മരിച്ചു. നാദാപുരം പേരോട് ആണ് സംഭവം. പേരോട് റഫീക്കിന്റെ ഭാര്യ സുബീനാ മുംതാസാണ് മക്കളായ റൗഹ, മുഹമ്മദ് റസ് വിൻ എന്നിവരെയും കൊണ്ട് കിണറ്റിൽ ചാടിയത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. രണ്ട് കുട്ടികളെയും കിണറ്റിലേക്ക് എറിഞ്ഞ ശേഷമാണ് ഇവർ കൂടെ ചാടിയത്. ഇതിന് തൊട്ട് മുൻപ് തന്റെ വീട്ടിലേക്ക് ഫോൺ ചെയ്യുകയും ചെയ്തിരുന്നു. മക്കളെ കൊന്നെന്നും താനും മരിക്കുകയാണെന്നുമാണ് സുബീന ഫോണിലൂടെ പറഞ്ഞത്.
കിണറ്റിൽ സ്ഥാപിച്ച പമ്പ് സെറ്റിൽ പിടിച്ച് നിന്നശേഷമാണ് സുബീന അട്ടഹസിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തത്. ഈ ശബ്ദം കേട്ടാണ് റഫീഖിന്റെ ഉമ്മയും സഹോദരിയും വിവരം അറിഞ്ഞത്. ഇവരുടെ വിളികേട്ടെത്തിയ നാട്ടുകാരും ഫയർഫോഴ്സുമാണ് കിണറ്റിൽ നിന്നും സുബീനയേയും കുട്ടികളെയും വെള്ളത്തിൽ നിന്നും കരയ്‌ക്കെത്തിച്ചത്. നാദാപുരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ സുബീനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ആത്മഹത്യശ്രമത്തിനും കൊലപാതകത്തിനുമുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |