ബലൂചിസ്ഥാൻ : പാകിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ പ്രതിമ തീവ്രവാദികൾ ബോംബ് വച്ച് തകർത്തു.ബലൂചിസ്ഥാൻ പ്രവിശ്യയിലെ തീരദേശ നഗരമായ ഗ്വാദറിൽ നടന്ന ബോംബാക്രമണത്തിലാണ് പ്രതിമ തകർന്നത്.കഴിഞ്ഞ ജൂൺമാസത്തിലാണ് ഇവിടെ പ്രതിമ സ്ഥാപിച്ചത്. കനത്ത സുരക്ഷയുണ്ടെന്ന് കണക്കാക്കുന്ന സ്ഥലമാണിത്. പ്രതിമയുടെ ചുവട്ടിൽ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കൾ പൊട്ടിച്ചിതറുകയായിരുന്നു എന്നാണ് പാക് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. സ്‌ഫോടനത്തിൽ പ്രതിമ പൂർണമായും തകർന്നു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച് റിപ്പബ്ലിക്കൻ ആർമി ഏറ്റെടുത്തിട്ടുണ്ട്. വിഘനടവാദ സംഘടനയുടെ വക്താവ് ബാബ്ഗർ ബലൂച് ട്വിറ്ററിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയിച്ചത്. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് അന്വേഷിക്കുന്നുവെന്നാണ് ഗ്വാദർ ഡെപ്യൂട്ടി കമ്മീഷണർ അബ്ദുൽ കബീർ ഖാൻ അറിയിച്ചത്. പാകിസ്ഥാനിലെ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ആക്രമണം നടന്ന സ്ഥലം. 2013 ജിന്ന അവസാന ദിവസങ്ങൾ ചിലവഴിച്ച 121 വർഷത്തോളം പഴക്കമുള്ള കെട്ടിടവും ബലൂച് തീവ്രവാദികൾ ആക്രമിച്ചിരുന്നു. 1947 ഓഗസ്റ്റ് 14ന് പാകിസ്ഥാന്റെ സൃഷ്ടിയിൽ മുഖ്യ പങ്ക് വഹിച്ച ജിന്ന 1948ൽ മരിക്കുന്നതുവരെ രാജ്യത്തിന്റെ ആദ്യ ഗവർണർ ജനറലായി സേവനമനുഷ്ഠിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |