ശ്രീനഗർ:ജമ്മുകാശ്മീരിലെ ഉറി സെക്ടറിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ലഷ്കറെ തയ്ബ ഭീകരനെ സൈന്യം വധിച്ചു. മറ്റൊരു ഭീകരനെ പിടികൂടിയെന്നും സൈന്യം അറിയിച്ചു. പിടിയിലായ ഭീകരന്റെ പേര് അലി ബാബർ പത്ര എന്നാണെന്നും ഇരുവരും പാക് പഞ്ചാബിൽ നിന്നെത്തിയതാണെന്നും സൈനിക വക്താവായ മേജർ ജനറൽ വീരേന്ദ്ര വട്‌സ് അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിർത്തിയിലൂടെ നുഴഞ്ഞുകയറിയ ഏഴ് ഭീകരരെ സൈന്യം വധിച്ചിരുന്നു. നിരവധി ഭീകരർ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. പാക് സൈന്യത്തിന്റെ സഹായമില്ലാതെ ഇത്രയും ഭീകരർക്ക് നുഴഞ്ഞുകയറാൻ സാധിക്കില്ലെന്നും മേജർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |