ദുബായ്: ഷഹീൻ ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയിൽ ഒമാനിലും ഇറാനിലുമായി13 പേർ മരിച്ചു. ഒമാന്റെയും യു.എ.ഇയുടെയും വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ചുഴലിക്കാറ്റ് വീശിയടിക്കാൻ സാദ്ധ്യതയുള്ള യു.എഇ.യുടെ തീരപ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ഇന്ന് വരെ ജോലി നിറുത്തിവയ്ക്കാമെന്ന് മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു. വടക്കുകിഴക്കൻ മേഖലകളിലെ സ്കൂളുകളിൽ ഇന്ന് വരെ പഠനം ഓൺലൈൻ വഴിയായിരിക്കും. ഫുജൈറ, അൽഐൻ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റിന് വേഗം കൂടുക. ജോലി സ്ഥലത്ത് ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രതിരോധ നടപടികൾ ഉറപ്പാക്കും. ബീച്ചിലും താഴ്വാരങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ പോകുന്നതും നിരോധിച്ചു. റോഡിൽ വെള്ളക്കെട്ടുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. അതേസമയം, അബുദാബിയിൽ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ പൊലീസ് ജാഗ്രത നിർദ്ദേശം പുറപ്പെടുപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |