SignIn
Kerala Kaumudi Online
Thursday, 26 September 2024 9.43 AM IST

പ്രതീക്ഷകൾ 'ബാഗി"ലാക്കി സ്‌കൂൾ വിപണി

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ : കഴിഞ്ഞ രണ്ട് സീസണിൽ നഷ്ടപ്പെട്ട സ്കൂൾ വിപണി തിരിച്ചെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് വ്യാപാരികൾ. എല്ലാ വർഷവും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സീസണാണ് പല കച്ചവടക്കാരുടെയും പ്രധാന വരുമാന മാർഗം. എന്നാൽ, കൊവിഡിനെത്തുടർന്ന് 2020,2021 വർഷങ്ങളിൽ ഈ സീസൺ നഷ്ടമായി. ഇക്കൊല്ലം നവംബറിൽ സ്കൂളുകൾ തുറക്കുമെന്നതാണ് ഇപ്പോൾ ഇവർക്ക് ആശ്വാസമായിട്ടുള്ളത്.

ബാഗ്,കുട,നോട്ടുബുക്ക്, വസ്ത്രങ്ങൾ എന്നിവയുടെ വിപണിക്കാണ് സ്കൂൾ തുറപ്പ് ഗുണം ചെയ്യുക. നവംബർ മഴ സീസണല്ലാത്തതിനാൽ കുടകൾക്ക് ഡിമാൻഡ് കുറയാൻ സാദ്ധ്യതയുണ്ട്. സ്‌കൂൾ ബാഗുകളിലാണ് കച്ചവടക്കാരുടെ പ്രധാന പ്രതീക്ഷ. മിക്ക കടകളിലും പുതിയ ഇനം ബാഗുകൾ എത്തി തുടങ്ങി. ജില്ലയിലെ വ്യാപാരികൾ മുംബയിൽ നിന്നാണ് സാധാരണയായി ബാഗുകൾ എത്തിക്കുന്നത്. കുറഞ്ഞ വിലയ്ക് ഗുണമേന്മയേറിയവ അവിടെ നിന്ന് ലഭിക്കുമെന്ന് വ്യാപാരികൾ പറയുന്നു. വർണക്കുടകൾ, കാർട്ടൂൺ ചിത്രങ്ങൾ ആലേഖനം ചെയ്ത കുടകൾ എന്നിവയാണ് ചെറിയ ക്ളാസുകളിലെ കുട്ടികളുടെ പ്രിയകുട‌കൾ.

കന്നിക്കാർ രണ്ട്

കഴിഞ്ഞ വർഷം ഒന്നാം ക്ലാസിലേക്ക് ചേർക്കപ്പെട്ട കുട്ടികൾക്ക് സ്കൂളിൽ പോകേണ്ടിയേ വന്നില്ല. പുത്തനുടുപ്പും ബാഗും കുടയുമൊന്നും അവർ കണ്ടില്ല. ഇത്തവണ രണ്ടാം ക്ളാസിലേക്ക് പുതുമുഖങ്ങളായി അവർ സ്കൂളിലെത്തും. കൂടാതെ ഇത്തവണ ഒന്നാം ക്ളാസിലേക്ക് പ്രവേശനം നേടിയവരും കന്നി​ക്കാരായെത്തും.

പഴയ സ്റ്റോക്ക്

സ്കൂൾ വി​പണി​യി​ലേക്ക് പുതി​യ ഇനങ്ങൾ വരുത്തുന്നുണ്ടെങ്കി​ലും കെട്ടി​ക്കി​ടക്കുന്ന സ്റ്റോക്ക് കച്ചവടക്കാർക്ക് തലവേദനയാകുന്നു. പഴയ ട്രെൻഡിലുള്ള ഇവയ്ക്ക് ആവശ്യക്കാരുണ്ടാവില്ലെന്നാണ് ആശങ്ക. പഴയ ബാഗുകൾ ഓഫർ വിലയ്ക്ക് നൽകാനും ആലോചനയുണ്ട്. മുൻ വർഷങ്ങളിലെപ്പോലെ തന്നെ ഈ വർഷവും സ്‌കൂൾ വിപണിയിൽ പ്ലാസ്റ്റിക് ഉപയോഗം കുറച്ചിട്ടുണ്ട്.

ബാഗ് വില

 ചെറിയ കുട്ടികൾക്കുള്ളത്......................................₹ 300 - 500

 ഹൈസ്‌ക്കൂൾ വി​ദ്യാർത്ഥി​കൾക്കുള്ളത്...............₹ 500- 1500


ഓൺലൈനും ഭീഷണി

ന്യൂ ജെൻ തലമുറ ഓൺലൈൻ വിപണിയെ കൂടുതലായി ആശ്രയിക്കുന്നതും വ്യാപാരികൾക്ക് തിരിച്ചടിയാണ്. ഉയർന്ന ക്ളാസുകളിലെ കുട്ടികളിൽ 40 ശതമാനം വരെ ഓൺലൈൻ വിപണിയെ ആശ്രയിക്കുന്നതായി വ്യാപാരികൾ പറയുന്നു. കടകളിലെ കച്ചവടത്തെ ഇത് ദോഷകരമായി ബാധിക്കും.

സ്കൂൾ തുറക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ആകർഷകമായ ഓഫറുകളാണ് നൽകുന്നത്. പുതിയ കളക്ഷനുകൾ എത്തിച്ച് തുടങ്ങി. ഓൺലൈൻ വിൽപ്പന കച്ചവടത്തെ ബാധിക്കില്ല.

(കുട്ടൻ, മുല്ലയ്ക്കലിലെ വ്യാപാരി )

.

.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.