തിരുവനന്തപുരം: കൊവിഡ് കാലത്ത് പാസിംഗ് ഔട്ട് പരേഡ് ഉൾപ്പെടെയുളള പൊലീസിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തിയത് പൊലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ മികവ് മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ഇ-പാസിംഗ് ഔട്ട് പരേഡിൽ 135 പേരാണ് പ്രതിജ്ഞ ചൊല്ലി പൊലീസ് സേനയുടെ ഭാഗമായത്. പൊലീസിന്റെ വാർത്താവിനിമയ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ എട്ടാമത് ബാച്ചാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. മികച്ച ഔട്ട്‌ഡോർ കേഡറ്റായി മിഥുൻ രാജും മികച്ച ഇൻഡോർ കേഡറ്റായി ഷാരോൺ കുമാറും തിരഞ്ഞെടുക്കപ്പെട്ടു. ആകാശ്.എസ് ആണ് മികച്ച ഷൂട്ടർ. വിവിധമേഖലകളിൽ കഴിവ് തെളിയിച്ചതിനുളള അവാർഡ് എൽ.ഉണ്ണി കൃഷ്‌ണന് ലഭിച്ചു. സേനയുടെ ഭാഗമായ 135പേരിൽ 84 പേർ ബി.ടെക്ക് ബിരുദധാരികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |