തിരുവനന്തപുരം: വിവാദങ്ങൾക്കും, കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കുമിടയിൽ വീണ്ടും ഹെലികോപ്ടർ വാടകയ്‌ക്കെടുക്കാൻ ടെൻഡർ വിളിച്ച് സർക്കാർ. ഒൻപത് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്ടറിന് വേണ്ടിയാണ് പുതിയ ടെൻഡർ വിളിച്ചിരിക്കുന്നത്.
കൊവിഡ് ഒന്നാം തരംഗത്തിൽ 2020 ഏപ്രിലിലാണ് ഡൽഹി പവൻഹംസ് കമ്പനിയിൽ നിന്ന് ഒരു വർഷത്തേക്ക് സർക്കാർ ഹെലികോപ്ടർ വാടകയ്‌ക്കെടുത്തത്. പൈലറ്റ് ഉൾപ്പടെ മൂന്ന് ജീവനക്കാരുള്ള, 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററായിരുന്നു ഇത്.
ഹെലികോപ്ടറിന്റെ മാസവാടക ഇനത്തിൽ മാത്രം 21.64 കോടി രൂപയും, പാർക്കിംഗ് ഫീസും അനുബന്ധ ചെലവുകളുമായി 56.72 ലക്ഷം രൂപയും സർക്കാരിന് ചെലവായി എന്ന് കാണിക്കുന്ന വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു.
എന്നാൽ ഹെലികോപ്റ്റർ വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചുവെന്നോ, മാവോയിസ്റ്റ് ഓപ്പറേഷന് ഉപയോഗിച്ചുവോ ഉൾപ്പടെയുള്ള ചോദ്യങ്ങൾക്ക് പൊലീസിന് കൃത്യമായ ഉത്തരമില്ല.കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കരാർ കാലാവധി അവസാനിക്കുമ്പോൾ ആകെ ചെലവായത് 22,21,51,000 രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |