SignIn
Kerala Kaumudi Online
Thursday, 19 September 2024 5.42 AM IST

പേരാവൂർ സൊസൈറ്റി പ്രവർത്തനത്തിൽ വ്യാപക ക്രമക്കേട്, തട്ടിപ്പ് ചിട്ടിയിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് അന്വേഷണ റിപ്പോർട്ട്, ലതർ ബാഗ് നി‍ർമാണത്തിലും തിരിമറി

Increase Font Size Decrease Font Size Print Page
peravoor-haridas

കണ്ണൂർ: സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയുടെ പ്രവർത്തനത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന് കണ്ടെത്തൽ. ചിട്ടി തട്ടിപ്പിന് പുറമേ ലതർ ബാഗ് നിർമാണത്തിലും ക്രമക്കേടുകൾ നടത്തിയിട്ടുള്ളതായി സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മതിയായ ഈടില്ലാതെ വായ്പകൾ നൽകിയതും സൊസൈറ്റിക്ക് ബാദ്ധ്യതയായതായി കണ്ടെത്തിയിട്ടുണ്ട്. സെക്രട്ടറി പി വി ഹരിദാസിന്റെ മൊഴി അനുസരിച്ച് സൊസൈറ്റിയുടെ എല്ലാ തീരുമാനങ്ങളും ഭരണസമിതിയുടെ അറിവോടെയായിരുന്നു.

അന്വേഷണ റിപ്പോർട്ട് ഉടൻ ജോയിന്റ് രജിസ്ട്രാർക്കു കൈമാറും. തട്ടിപ്പ് നടത്തിയവരിൽ നിന്ന് പണം ഈടാക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ടാകുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ കെ പ്രദോഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. തട്ടിപ്പിൽ പൊലീസ് കേസ് വേണമോ എന്ന് റിപ്പോർട്ട് പഠിച്ചശേഷം ജോയിന്റ് രജിസ്ട്രാർ തീരുമാനിക്കും.

അതിനിടെ, പേരാവൂർ സൊസൈറ്റി മുൻ പ്രസിഡന്റ് എ പ്രിയന്റെ വീട്ടിലേക്ക് നിക്ഷേപകർ മാർച്ച് നടത്തി. സി പി എം ലോക്കൽ സെക്രട്ടറി കൂടിയായ പ്രിയന് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ആക്ഷേപം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PERAVOOR, N HARIDAS, SECRETARY, INQUIRY REPORT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.