ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമയിലെ പാംപോർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരസംഘടനയായ ലഷ്കറെ തയ്ബയുടെ മുഖ്യ കമാൻഡറായ ഉമർ മുഷ്താഖ് ഖാൻഡയെ അടക്കം രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഒക്ടോബർ എട്ട് മുതൽ നടന്ന ഏറ്റുമുട്ടലിൽ ഇതുവരെ 12 ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. അതേസമയം, ഭീകരരെ കണ്ടെത്തുന്നതിനായി തിങ്കളാഴ്ച ആരംഭിച്ച തെരച്ചിലിനിടെ ജൂനിയർ കമ്മിഷൻഡ് ഓഫിസറുൾപ്പെടെ രണ്ട് സൈനികരെ കാണാതായതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഇവരെ കാണാതായതെന്നാണ് വിവരം. ഇവർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |