തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് അനുമതി ലഭിച്ചാൽ കണ്ണൂർ വിമാനത്താവളത്തിന്റെ വികസനം വേഗത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര ചരക്കുനീക്കം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിൽ നിന്ന് അന്താരാഷ്ട്ര ചരക്കുനീക്കം ആരംഭിക്കുന്നതോടെ കണ്ണൂരിന് പുറമെ കാസർകോട്, വയനാട്, കോഴിക്കോട് ജില്ലയുടെ ഒരു ഭാഗം, കർണാടകയിലെ കൂർഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ചരക്ക് വിദേശത്തേക്ക് കയറ്റി അയയ്‌ക്കാനാകും.ഇലക്‌ട്രോണിക് ഡാറ്റ ഇന്റർചേഞ്ച് സംവിധാനത്തിലൂടെയാണ് ചരക്ക് നീക്കം നിയന്ത്രിക്കുക. മലബാറിന്റെ എയർ കാർഗോ ഹബ് ആയി കണ്ണൂർ വിമാനത്താവളം മാറാൻ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |