SignIn
Kerala Kaumudi Online
Friday, 26 April 2024 10.49 PM IST

ഒറ്റ ദിവസത്തെ മഴയിൽ പ്രളയത്തിൽ മുങ്ങുന്ന കേരളത്തിൽ കെ റെയിൽ ആർക്കുവേണ്ടി? ചതുപ്പുനിലങ്ങളും നെൽപ്പാടങ്ങളും അടക്കം ഏറ്റെടുക്കുന്ന പദ്ധതിക്കെതിരെ രമ്യ ഹരിദാസ്

ramya-haridas

തിരുവനന്തപുരം: കെ റെയിൽ സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി രമ്യ ഹരിദാസ് എം.പി. ഒരു ദിവസം മഴപെയ്യുമ്പോഴേക്ക് പ്രളയത്തിൽ മുങ്ങുന്ന കേരളത്തിൽ, ചതുപ്പുനിലങ്ങളും നെൽപ്പാടങ്ങളും കിടപ്പാടങ്ങളും ഉൾപ്പെടെ ആയിരത്തിലധികം ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വരുന്ന ഈ പദ്ധതി ആർക്കുവേണ്ടിയാണ് കേരള സർക്കാർ നടപ്പിലാക്കുന്നത്. നിലവിലെ ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തിയും അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചും യാത്രാസൗകര്യം കൂട്ടുന്നതിനുള്ള പദ്ധതിയാണ് സർക്കാർ ആലോചിക്കേണ്ടത്. മുണ്ടക്കയത്ത് പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടി മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തുനിന്നുള്ള രക്ഷാപ്രവർത്തകർക്ക് ആ പ്രദേശത്തേക്ക് എത്താൻ സാധിക്കുന്നില്ല. സാധാരണക്കാർ തിങ്ങിത്താമസിക്കുന്ന ഇത്തരം പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യം ഒരുക്കേണ്ടത്. നിലവിലെ റെയിൽപാതയുടെയും റോഡ് ഗതാഗതത്തിന്റെയും സൗകര്യങ്ങൾ കൂട്ടി യാത്രാസമയം ചുരുക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കേണ്ടതെന്നും രമ്യ ഫേസ്ബുക്കിൽ കുറിച്ചു.

രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു ദിവസം മഴപെയ്യുമ്പോഴേക്ക് പ്രളയത്തിൽ മുങ്ങുന്ന കേരളത്തിൽ,നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തിൽ,കാസർകോട് മുതൽ തിരുവനന്തപുരം വരെ റെയിൽവേ ലൈനുള്ള കേരളത്തിൽ, ദുരിതങ്ങൾ വരുമ്പോൾ ജീവനക്കാരുടെ ശമ്പളവും പൊതുജനങ്ങളുടെ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന കേരളത്തിൽ,ഓരോ വർഷവും പൊതുകടം കുത്തനെ ഉയരുന്ന കേരളത്തിൽ, 64,000 കോടി രൂപ മുടക്കുമുതൽ പ്രതീക്ഷിക്കുന്ന,ചതുപ്പുനിലങ്ങളും നെൽപ്പാടങ്ങളും കിടപ്പാടങ്ങളും ഉൾപ്പെടെ ആയിരത്തിലധികം ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വരുന്ന കെ റെയിൽ സിൽവർലൈൻ ആർക്കുവേണ്ടിയാണ് കേരള സർക്കാർ നടപ്പിലാക്കുന്നത്.നിലവിലെ ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തിയും അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചും യാത്രാസൗകര്യം കൂട്ടുന്നതിനുള്ള പദ്ധതിയാണ് സർക്കാർ ആലോചിക്കേണ്ടത്.

മുണ്ടക്കയത്ത് പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടി മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തുനിന്നുള്ള രക്ഷാപ്രവർത്തകർക്ക് ആ പ്രദേശത്തേക്ക് എത്താൻ സാധിക്കുന്നില്ല. സാധാരണക്കാർ തിങ്ങിത്താമസിക്കുന്ന ഇത്തരം പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യം ഒരുക്കേണ്ടത്. നിലവിലെ റെയിൽപാതയുടെയും റോഡ് ഗതാഗതത്തിന്റെയും സൗകര്യങ്ങൾ കൂട്ടി യാത്രാസമയം ചുരുക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കേണ്ടത്.

കെ റെയിൽ സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി നടത്തുന്ന രാപ്പകൽ സമരത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMYA HARIDAS, CONGRESS, K RAIL, PINARAYI GOVT, K RAIL SILVER LINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.