ചേർത്തല: മാതാപിതാക്കൾക്കൊപ്പം രാത്രി തട്ടുകടയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന പെൺകുട്ടികളെ ശല്യം ചെയ്ത യുവാക്കളെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. മരുത്തോർവട്ടം നടുവത്ത് വീട്ടിൽ ശ്യാംകൃഷ്ണ (41), മരുത്തോർവട്ടം രേവതി വീട്ടിൽ ഷിനു (42) എന്നിവരെയാണ് മാരാരിക്കുളം ഇൻസ്പെക്ടർ എസ്. രാജേഷും സംഘവും പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ ദേശീയപാതയിൽ മതിലകം ആശുപത്രിക്ക് തെക്കുള്ള റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുമ്പോഴാണ് ചെല്ലാനം സ്വദേശികളായ പെൺകുട്ടികളെ രണ്ടംഗ സംഘം ശല്യം ചെയ്തത്. മദ്യലഹരിയിലായിരുന്ന പ്രതികൾ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറി. ശല്യം അസഹ്യമായപ്പോൾ കുടുംബം തട്ടുകടയിൽ നിന്ന് ഇറങ്ങിപ്പോയി. ഈ സമയം പ്രതികൾ തടഞ്ഞുനിറുത്തി അസഭ്യം വിളിച്ചു. ഇത് കൂടെയുണ്ടായിരുന്ന പെൺകുട്ടി ചോദ്യം ചെയ്പ്പോൾ പ്രതികൾ പിടിച്ച് തള്ളുകയായിരുന്നു. നിലത്തുവീണ പെൺകുട്ടിക്ക് അപസ്മാരവും വന്നു. വിവരം അറിഞ്ഞ് മാരാരിക്കുളം പൊലീസെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |