ബംഗളൂരു: ഐ.പി.എൽ വാതുവയ്പ് കേസിൽ മലയാളികൾ ഉൾപ്പെടെ 27 പേരെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.തൃശ്ശൂർ സ്വദേശികളായ കിരൺ, ഗോകുൽ ബംഗളൂരുവിൽ താമസമാക്കിയ സജീവ് എന്നിവരാണ് ഹോട്ടൽ കേന്ദ്രീകരിച്ച് ഓൺലൈനായി വാതുവയ്പ് നടത്തിയതിന് പിടിയിലായത്. ഇവരിൽ നിന്ന് 78 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. വാതുവയ്പ് നടത്താൻ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നെറ്റ് റൈഡേഴ്സും തമ്മിൽ നടന്ന ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് നടതതിയ വാതുവയ്പിലാണ് ഇവർ അറസ്റ്റിലായതെന്നാണ് സൂചന.
അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ മലയാളികൾക്ക് വാതുവയ്പിൽ പങ്കുള്ളതായാണ് വിവരമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.ചെന്നൈ സ്വദേശികളായ സൂര്യ. കപിൽ എന്നിവരും ഗോവ, മഹാരാഷ്ട്ര, കർണാടക സ്വദേശികളും പിടിയിലായവരിൽ ഉണ്ട്. രണ്ടാഴ്ചമുമ്പ് ഡൽഹിയിൽ വച്ച് പിടിയിലായ വാതുവയ്പ് സംഘത്തിന് ഇവരുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |