കാബൂൾ: അഫ്ഗാനിൽ താലിബാൻ വാഹനത്തെ ലക്ഷ്യമാക്കിയുളള ബോംബാക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. താലിബാൻ സംഘത്തിലെ ആർക്കും പരിക്ക് പറ്റിയിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി ഇസ്മത്തുള്ള മുബാരിസ് പറഞ്ഞു. രണ്ടു ബോംബുകളായിരുന്നു വാഹനത്തെ ലക്ഷ്യമാക്കി എറിഞ്ഞത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.എന്നാൽ കിഴക്കൻ നംഗർഹാർപ്രവിശ്യയിൽ സജീവമായ ഐസിസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. താലിബാനെ ലക്ഷ്യമിട്ട് അവർ നിരന്തരം ആക്രമണം നടത്തുണ്ടെന്നുണ്ട്.
കഴിഞ്ഞയാഴ്ച ഐസിസ് നടത്തിയ ചാവേർ ബോംബാക്രമണത്തിൽ തെക്കൻ അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയിൽ 47 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അഫ്ഗാനിലെ ഷിയ മുസ്ലീംങ്ങളെ കൊന്നൊടുക്കുമെന്ന ഭീഷണിയുമായി ഐസിസ് ഭീകരർ രംഗത്തെത്തിയിരുന്നു. ഇതോടെ രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ നടത്താൻ ആരേയും അനുവദിക്കില്ലെന്ന് താലിബാൻ പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |