ലക്സംബർഗ്ഗ്: പൊതു ഇടങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമാനുസൃതമാക്കി ലക്സംബർഗ്. രാജ്യത്തെ18 നും അതിനുമുകളിലും പ്രായമുള്ളവർക്ക് ഒരു വീട്ടിൽ പരമാവധി നാല് കഞ്ചാവ് ചെടികൾ വളർത്താനുള്ള അനുവാദം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. വീടിനകത്ത്, അല്ലെങ്കിൽ ബാൽക്കണി, ടെറസ് അല്ലെങ്കിൽ പൂന്തോട്ടം എന്നിവിടങ്ങളിൽ കഞ്ചാവ് വളർത്താം. പൊതു ഇടങ്ങളിൽ കഞ്ചാവ് വളർത്താൻ അനുവദിക്കില്ല.
3 ഗ്രാം കഞ്ചാവ് കൈവശം വയ്ക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കില്ലെങ്കിലും മൂന്ന് ഗ്രാമിന് മുകളിൽ കൈവശം വച്ചാൽ അവരെ ഡീലറായി കണക്കാക്കുമെന്നും നീതിന്യായ മന്ത്രി സാം ടാംസൺ പറഞ്ഞു. വളർന്ന സസ്യങ്ങളുടെ വിപണനം രാജ്യത്ത് ഇതുവരെ അനുവദിച്ചിട്ടില്ല. വലിയ തോതിലുള്ള ഉൽപാദന ശൃംഖല പ്രോത്സാഹിക്കില്ല. ആളുകൾക്ക് കടകളിൽ നിന്ന് വിത്ത് വാങ്ങാം. അവ ഇറക്കുമതി ചെയ്യുകയോ ഓൺലൈനിൽ വാങ്ങുകയോ ചെയ്യാം.
മുമ്പ് കഞ്ചാവ് ഉപയോഗിക്കുന്നത് നിരോധിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും അതിൽ പരാജയപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ രീതി. പുതിയ തീരുമാനം നടപ്പിലാക്കുന്നതോടെ പൗരന്മാർ കഞ്ചാവ് ഉചിതമായ രീതിയിൽ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |