ആലുവ: സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാൻ ഏഴ് മാസം മന്ത്രിമാരുടെയും പാർട്ടിയുടെയും ഓഫീസുകൾ കയറിയിറങ്ങിയിട്ടും നടപടിയെടുക്കാതിരുന്ന സി.പി.എം ഇപ്പോൾ അനുപമയ്‌ക്കൊപ്പമാണെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. അനുപമ പ്രത്യക്ഷ സമരത്തിന് തയാറായപ്പോഴാണ് സി.പി.എം നിലപാട് മാറ്റിയത്. അവർക്ക് നീതി ലഭ്യമാക്കിയാൽ സന്തോഷം. ഇതുവരെ നീതി നിഷേധിച്ചതിന്റെ കാരണം വിശദീകരിക്കാൻ സി.പി.എമ്മിന് ബാദ്ധ്യതയുണ്ട്.
മുല്ലപ്പെരിയാർ ഡാമിലെ ഉയർന്ന ജലനിരപ്പ് സംബന്ധിച്ച് സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടിയ ശേഷം കേന്ദ്രം നടപടിയെടുക്കും. പെട്രോളിയം ഉത്പന്നങ്ങളുടെ സംസ്ഥാന നികുതി കുറച്ചാൽ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |