വിക്ടോറിയ : കനേഡിയൻ തീരത്ത് രാസവസ്തുക്കളുമായി പോകുകയായിരുന്ന കാർഗോ ഷിപ്പിന് തീ പിടിച്ച് വിഷവാതകം പടരുന്നു. ബ്രിട്ടീഷ് കൊളംബിയ തീരത്ത് ശനിയാഴ്ചയാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യു.എസ് തീരസേനയുമായി സഹകരിച്ച് സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണെന്ന് കനേഡിയൻ തീരസേന അറിയിച്ചു. വാതക ചോർച്ച ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് റിപ്പോർട്ട്. എം.വി സിം കിംഗ്സ്റ്റൺ എന്ന കപ്പലിനാണ് തീ പിടിച്ചത്. കപ്പലിലുണ്ടായിരുന്ന 16 ജീവനക്കാരേയും രക്ഷപ്പെടുത്തിയെന്ന് കനേഡിയൻ തീരസേന അറിയിച്ചു. കപ്പലിലെ 10 കണ്ടൈനറുകൾക്കാണ് തീ പിടിച്ചത്. എന്നാൽ ഹാനികാരകമായ മാരക രാസവസ്തുക്കൾ അടങ്ങിയ 40 ഓളം കണ്ടൈനറുകൾ കടലിലേക്ക് വീണതായാണ് സൂചന. ഇവയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവിൽ തീരദേശനിവാസികൾക്ക് ഭീഷണിയൊന്നുമില്ലെന്നും എന്നാൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും നാവികസേന അധികൃർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |