മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയിൽ 21കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ 15കാരനെ കോഴിക്കോട് വെള്ളിമാട്കുന്നിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കൗൺസലിംഗിനും തുടർനിരീക്ഷണത്തിനുമായാണ് മാറ്റിയത്. രണ്ടാഴ്ചത്തേക്കാണ് ആദ്യഘട്ടത്തിൽ നിരീക്ഷണം. നവംബർ ഒമ്പതിന് കൗൺസലിംഗ് റിപ്പോർട്ട് സമർപ്പിക്കും. കുറ്റകൃത്യത്തിലേക്ക് നയിക്കാനുള്ള കാരണങ്ങളും സാഹചര്യവും മനസ്സിലാക്കി സമർപ്പിക്കുന്നതാണ് കൗൺസലിംഗ് റിപ്പോർട്ട്. ചാർജ്ജ് ഷീറ്റ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ പൊലീസ് ഹാജരാക്കുന്ന മുറയ്ക്കാണ് വിചാരണ നടപടികളിലേയ്ക്ക് നീങ്ങുക. മൂന്നുവർഷം മുതൽ ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നിലവിൽ 15കാരനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |