തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തിൽ ഉത്സവങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ഇന്നലെ ചേർന്ന കൊവിഡ് സംസ്ഥാനതല അവലോകനയോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ വകുപ്പിനും കീഴിലുള്ള തൊഴിൽപരിശീലന കേന്ദ്രങ്ങൾ, പകൽ പരിപാലന കേന്ദ്രങ്ങൾ, ഷെൽറ്റേർഡ് വർക്ക്‌ഷോപ്പുകൾ, ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ തുടങ്ങിയ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ നവംബർ ഒന്ന് മുതൽ തുറന്നുപ്രവർത്തിക്കാൻ അനുവാദം നൽകും. വാക്സിനേഷൻ കുറവുള്ള ജില്ലകൾ കണ്ടെത്തി നിരീക്ഷണം നടത്താനും വാക്സിനേഷൻ കൂട്ടാനുമുള്ള നടപടികളെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.സ്‌കൂളുകൾ തുറക്കുന്നതിനാൽ അവിടെ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ അടിയന്തിരമായി മാറ്റാനുള്ള നടപടിയെടുക്കാനും ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. വാക്സിനേഷൻ പൂർത്തീകരിക്കുക, സമ്പർക്കാന്വേഷണം വർദ്ധിപ്പിക്കുക എന്നിവയാണ് കൊവിഡ് വ്യാപനം തടയുന്നതിന് നിലവിലുള്ള സാഹചര്യത്തിൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ. ജില്ലകളിലെ സമ്പർക്കാന്വേഷണം വർദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |