ദുബായ്: എ.എഫ്.സി അണ്ടർ 23 ഫുട്‌ബാൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ കിർഗിസ്ഥാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് കീഴടക്കി ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാരായി.നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെ തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. രണ്ട് കിക്കുകൾ തടുത്ത ഗോളി ധീരജ് സിംഗാണ് ഇന്ത്യയുടെ ഹീറോ. നിശ്ചിത സമയത്ത് ധീരജ് നടത്തിയ നിരവധി നിർണായക സേവുകളാണ് കളി ഷൂട്ടൗട്ടിലെത്തിച്ചത്.ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്കുവേണ്ടി മലയാളി താരം കെ.പി.രാഹുൽ സ്കോർ ചെയ്തു.
എന്നാൽഈ ജയത്തോടെ ഇന്ത്യയ്ക്ക് ഫൈനൽ റൗണ്ട് ഉറപ്പായിട്ടില്ല. ഗ്രൂപ്പ് ജേതാക്കൾക്ക് മാത്രമാണ് നേരിട്ട് പ്രവേശനം. പതിനൊന്ന് ഗ്രൂപ്പുകളിലെ മികച്ച നാല് രണ്ടാം സ്ഥാനക്കാർക്കും യോഗ്യത ലഭിക്കും. യു.എ.ഇ.യാണ് ഗ്രൂപ്പ് ഇ ജേതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |